കൊട്ടാരക്കര: ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായി വിലാപയാത്രക്ക് ആംബുലൻസുകളുടെ സൈറൺ മുഴക്കി സഞ്ചാരം. കൊവിഡ് നിയമ ലംഘനത്തിന് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഹരിപ്പാട് വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറായ ഉണ്ണിക്കുട്ടന്റെ മൃതദേഹവുമായി 13 ഓളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി യാത്ര നടത്തിയത്. ഡ്രൈവർ ഉണ്ണിക്കുട്ടൻ ഉൾപ്പടെ 4 പേർ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന അപകടത്തിലാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരും കാറിലുണ്ടായിരുന്നു. രോഗികൾ ഉള്ളപ്പോൾ അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലൻസുകൾ സൈറൻ മുഴക്കാൻ പാടുള്ളൂ എന്നാണ് നിയമം. നിയമം ലംഘിച്ച 13 ആംബുലൻസ് ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കൊട്ടാരക്കര സി. ഐ അറിയിച്ചു. കൊവിഡ് നിയമലംഘനങ്ങൾക്കെതിരെ യാണ് കേസെടുത്തിരിക്കുന്നത്.