keralavarma

തൃശൂർ : പഠിച്ചവരും പഠിപ്പിച്ചവരുമൊക്കെയായി ആറ് പേരാണ് തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും വിജയിച്ചത്. എല്ലാവരും എൽ.ഡി.എഫ് പ്രതിനിധികൾ. ഒല്ലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച കെ. രാജൻ, കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച വി.ആർ. സുനിൽകുമാർ, തൃശൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച പി. ബാലചന്ദ്രൻ, ചേലക്കരയിൽ നിന്ന് ജയിച്ച കെ. രാധാകൃഷ്ണൻ, മണലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച മുരളി പെരുനെല്ലി എന്നിവരാണ് വിദ്യാർത്ഥികൾ. പി. ബാലചന്ദ്രൻ ആദ്യമായാണ് നിയമസഭാംഗമാകുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് വിജയിച്ച ആർ. ബിന്ദു കേരളവർമ്മ കോളേജിലെ വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻചാർജുമായിരുന്നു. മത്സരിക്കുന്നതിന്റെ ഭാഗമായാണ് വി.ആർ.എസ് എടുത്തത്.

കാൽ ലക്ഷം ഭൂരിപക്ഷം വരിച്ച് ......

അഞ്ച് മണ്ഡലങ്ങളിൽ കാൽലക്ഷത്തിലേറെ ഭൂരിപക്ഷം. ചേലക്കരയിൽ കെ. രാധാകൃഷ്ണനാണ് ഉയർന്ന ഭൂരിപക്ഷം. 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ് രാധാകൃഷ്ണന് ലഭിച്ചത്. ഏറ്റവും കുറവ് ഭൂരിപക്ഷം തൃശൂർ മണ്ഡലത്തിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രനാണ്. അവസാന റൗണ്ടുകളിൽ മുന്നേറിയ ബാലചന്ദ്രന് 946 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാമത്തെ കുറവ് ഭൂരിപക്ഷം ചാലക്കുടിയിൽ വിജയിച്ച യു. ഡി. എഫ് സ്ഥാനാർത്ഥി ടി. ജെ. സനിഷ് കുമാറിനാണ്. 1057 വോട്ടിന്റെ ഭൂരിപക്ഷം.

മികച്ച ഭൂരിപക്ഷം ഇവ

ചേലക്കര

കെ. രാധാകൃഷ്ണൻ
39,400


മണലൂർ

മുരളി പെരുന്നെല്ലി
29,732

നാട്ടിക

സി. സി. മുകുന്ദൻ
28431

കുന്നംകുളം

മന്ത്രി എ.സിമൊയ്തീൻ
26,631

പുതുക്കാട്

കെ. കെ. രാമചന്ദ്രൻ
ഭൂരിപക്ഷം 27353

വികസനം മറന്ന് വിവാദങ്ങൾക്കൊപ്പം പോയവർക്കെതിരെയുള്ള ജനവിധിയാണ് വടക്കാഞ്ചേരി മണ്ഡലത്തിൽ പ്രതിഫലിച്ചത്. കേരളത്തിന് മാതൃകയായ വിജയമാണ് സേവ്യർ ചിറ്റിലപ്പിള്ളി നേടിയത്. പാവപ്പെട്ടവന് കിടപ്പാടമൊരുക്കുന്ന ലൈഫ് പദ്ധതി തകർക്കാനാണ് യു.ഡി.എഫും സ്വന്തം മണ്ഡലത്തിലെ ജനപ്രതിനിധിയും ശ്രമിച്ചത്. വിവാദങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. സർക്കാരിനെതിരെ നടത്തിയ നുണ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ് വടക്കാഞ്ചേരിയിൽ ദൃശ്യമായത്. വിജയത്തെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു.

എ.സി മൊയ്തീൻ.
മന്ത്രി