mmmm

അന്തിക്കാട്: പുതിയ സൈക്കിൾ വാങ്ങാനായി സമാഹരിച്ച പുതിയ 20 ന്റെ നോട്ടുകളും നാണയത്തുട്ടുകളും ചേർത്ത് സ്വരുകൂട്ടിയ 4,486 രൂപ സഹോദരങ്ങൾ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകി. ചിറമ്മൽ പടിഞ്ഞാറെത്തല വിജോ - ഷിനി ദമ്പതികളുടെ മക്കളായ ആൻവി (11), ആൻജോ (9) എന്നിവരാണ് തങ്ങളുടെ കുഞ്ഞു സമ്പാദ്യം നൽകിയത്.

കേരളകൗമുദി പത്രത്തിന്റെ ഏജന്റ് കൂടിയായ വിജോ വീടിന് സമീപത്തെ 15 വീടുകളിലെ പത്രവിതരണം മക്കളെയാണ് എൽപ്പിച്ചത്. ഓരോ ആഴ്ച്ച ഇടവിട്ടാണ് ഓരോരുത്തർക്കും ചുമതല നൽകുക. ഈ വിതരണത്തിന് ഇരുവർക്കും വിജോ ചെറിയ പൈസ നൽകാറുണ്ട്. ഇരുവരും ഈ നാണയത്തുട്ടുകൾ കുഞ്ഞു സമ്പാദ്യമായി സൂക്ഷിച്ചിരുന്നു. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇവർ ശ്രദ്ധിക്കാറുണ്ട്.

മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകുന്ന സംഭാവന ഇരുവരെയും മാറ്റി ചിന്തിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് തങ്ങളുടെ കുഞ്ഞു സമ്പാദ്യം വാക്‌സിൻ ചലഞ്ചിലേക്ക് നൽകാൻ ഇവർ തീരുമാനിക്കുന്നത്. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ. വി ശ്രീവത്സൻ സഹോദരങ്ങളിൽ നിന്ന് തുകയേറ്റ് വാങ്ങി. കഴിഞ്ഞ ലോക് ഡൗൺ മുതൽ ശേഖരിച്ചു തുടങ്ങിയ സമ്പാദ്യമാണ് ഈ തുകയെന്ന് ഇരുവരും പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിൽ നോഡൽ
ഓഫീസർമാരെ നിയോഗിച്ചു

തൃശൂർ : കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി രോഗവ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നോഡൽ ഓഫീസർമാരെ നിയോഗിച്ചത്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തി കൃത്യമായ പ്രതിരോധം തീർത്ത് രോഗ വ്യാപനം തടയുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. നോഡൽ ഓഫീസർമാർ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങളും കണ്ടെത്തിയ പ്രശ്‌നങ്ങളും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ബെഡുകളുടെ ലഭ്യത, കൊവിഡ് കേസുകളിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധന, ഹോം ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ, സ്റ്റാഫുകളുടെ ദൗർലഭ്യം തുടങ്ങിയ വിവരങ്ങൾ നോഡൽ ഓഫീസർ പരിശോധിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡെസ്‌കുകളുടെ ഏകോപനം
എമർജൻസി കൺട്രോൾ റൂമുകളുടെ ഏകോപനം
വാർഡ്തല സമിതികളുടെയും ആർ.ആർ.ടികളുടെയും ആരോഗ്യ ജാഗ്രതാ സമിതികളുടെയും ഏകോപനം
കമ്മ്യൂണിറ്റി സർവേലൻസ്
കമ്മ്യൂണിറ്റി കൗൺസിലിംഗ്
ഭക്ഷ്യകിറ്റ് വിതരണം
സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിക്കൽ
ഡൊമിസിലിയറി കെയർ സെന്ററുകളുടെ പ്രവർത്തനം