chirammal

തൃശൂർ: കൊവിഡ് മഹാവ്യാധിയിൽ നഗരം അടച്ചാലും, ഉപജീവനം വഴിമുട്ടിയാലും നഗരത്തിന്റെ വിശപ്പകറ്റാൻ കോർപ്പറേഷന്റെ സഹകരണത്തോടെ ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ഹംഗർ ഹണ്ട് ഇന്ന് മുതൽ നടപ്പിലാക്കും. കോർപറേഷന്റെ പരിധിയിൽ താമസിക്കുന്നവർക്ക് തൃശൂർ കോർപറേഷന്റെയും, മോട്ടോർ വാഹന വകുപ്പിന്റെയും, ജയിൽ വകുപ്പിന്റെയും, ആക്ട്‌സിന്റെയും സഹായത്തോടെ ഭക്ഷണകിറ്റുകൾ ഭവനങ്ങളിലെത്തിക്കും.

തൃശൂർ കോർപറേഷനിലെ തെരുവിൽ കഴിയുന്ന എല്ലാവർക്കും ഹംഗർ ഹണ്ടിന്റെ ഭാഗമായി മൂന്ന് നേരവും ഭക്ഷണമെത്തിക്കും. തൃശൂർ കോർപറേഷൻ പരിധിയിലുള്ള എല്ലാ അഗതി മന്ദിരങ്ങളിലുള്ളവർക്കും 8 ദിവസം ഭക്ഷണത്തിന് വേണ്ട പലചരക്ക്-പച്ചക്കറികൾ അടങ്ങുന്ന കിറ്റ് അതാത് അഗതിമന്ദിരങ്ങളിൽ എത്തിച്ചുകൊടുക്കും.

കോർപറേഷൻ പരിധിയിലുള്ള കുടുംബങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫോൺ മുഖേന ആവശ്യം അറിയിക്കാം. 24 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ ഭക്ഷണസാധനം എത്തിക്കും.

ഇതുസംബന്ധിച്ച് മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ എം.കെ വർഗ്ഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ ഷാജൻ, വർഗ്ഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മാ റോബ്‌സൺ, കൗൺസിലർമാരായ സി.പി പോളി, എ.ആർ രാഹുൽനാഥ്, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, ഫാദർ ഡേവിസ് ചിറമ്മൽ, ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി ജോസ്, ആക്ട്‌സ് ഭാരവാഹി ലൈജു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

വിളിക്കേണ്ട നമ്പറുകൾ

സി.വി ജോസ് 9447883378
ലൈജു സെബാസ്റ്റ്യൻ 9847731900
ബാബു ചിറ്റിലപ്പിള്ളി 9744002152
പ്രൊഫ. എലിസബത്ത് മാത്യു 8848735384
ഡോ. വി.വി റോസ് 9447959388

3738 പേർക്ക് കൂടി കൊവിഡ്

തൃശൂർ: ജില്ലയിൽ 3738 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1837 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,624 ആണ്. തൃശൂർ സ്വദേശികളായ 96 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,249 ആണ്. 1,26,744 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ഇന്നത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 27.30 ശതമാനമാണ്. സമ്പർക്കം വഴി 3711 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേർക്കും, 13 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത എട്ട് പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 298 പുരുഷന്മാരും 264 സ്ത്രീകളും പത്ത് വയസിന് താഴെ 113 ആൺകുട്ടികളും 107 പെൺകുട്ടികളുമുണ്ട്.

ചികിത്സയിൽ കഴിയുന്നവർ

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 493
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1192
സർക്കാർ ആശുപത്രികളിൽ 322
സ്വകാര്യ ആശുപത്രികളിൽ 866
പുതുതായി ചികിത്സയിൽ 3596 പേർ
ആശുപത്രിയിൽ 449 പേർ
വീടുകളിൽ 3147 പേർ
ആകെ വീടുകളിൽ 39,013

കൊവിഡ് വ്യാപനം തടയാൻ രണ്ടാം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൊവിഡ്-19 വാക്‌സിനേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്കായി നിജപ്പെടുത്തി. വാക്‌സിന്‍ എടുക്കേണ്ടവര്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത് ലഭിച്ച സമയക്രമമനുസരിച്ച് മാത്രം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതാണ്.

ഡോ. കെ.ജെ റീന
ഡി.എം.ഒ