തൃശൂർ: ചിറക്കാക്കോട് കച്ചിത്തോട് ആനന്ദ നഗറിലെ പുറമ്പോക്കിൽ നിന്നും 250 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും മൂന്ന് ചാക്ക് ശർക്കരയും കണ്ടെടുത്ത് നശിപ്പിച്ചു. പുറമ്പോക്ക് സ്ഥലത്ത് കുറ്റിക്കാടിനുള്ളിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ലോക്ഡൗൺ ആരംഭിച്ചതോടെ ചാരായ വാറ്റ് വീണ്ടും സജീവമായിട്ടുണ്ട്. വാഷ് സംഭവ സ്ഥലത്ത് നശിപ്പിച്ചു. പ്രതിയെക്കുറിച്ച് അന്വേഷിച്ച് വരുന്നു. തൃശൂർ എക്‌സൈസ് റേയ്ഞ്ച് പ്രിവന്റീവ് ഓഫീസർമാരായ കെ.എം സജീവ്, ടി.ആർ. സുനിൽകുമാർ, ജെയ്‌സൻ ജോസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.ആർ. രാജു, ജോസഫ്. എ, അനിൽ പ്രസാദ്, ശ്രീരാഗ് എന്നിവർ ഉണ്ടായിരുന്നു.