covid

തൃശൂർ: 2679 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 3162 പേർക്ക് കൂടി കൊവിഡ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,219 ആണ്. തൃശൂർ സ്വദേശികളായ 85 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 23.65% ആണ്.

13,372 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. സമ്പർക്കം വഴി 3,148 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 03 പേർക്കും, 04 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 225 പുരുഷൻമാരും 298 സ്ത്രീകളും പത്ത് വയസ്സിനു താഴെ 110 ആൺകുട്ടികളും 83 പെൺകുട്ടികളുമുണ്ട്. 49,129 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 3597 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 499 പേർ ആശുപത്രിയിലും 3098 പേർ വീടുകളിലുമാണ്.

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജിൽ 513
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1271
സർക്കാർ ആശുപത്രികളിൽ 383
സ്വകാര്യ ആശുപത്രികളിൽ 1029

രണ്ടാം ഡോസ് അറിയിപ്പിന് ശേഷം

തൃശൂർ : കൊവിഡ് - 19 വാക്‌സിനേഷന്‍ രണ്ടാമത്തെ ഡോസ് മേയ് 17 മുതല്‍ 22-ാം തിയതി വരെയുളള ദിവസങ്ങളില്‍ നല്‍കുമെന്ന് അറിയിച്ചിരുന്നത് റദ്ദാക്കിയതായി ഡി. എം. ഒ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് 6 ആഴ്ച മുതല്‍ 8 ആഴ്ച വരെ എന്നതിനു പകരം 12 ആഴ്ച മുതല്‍ 16 ആഴ്ച വരെയുളള ദിവസങ്ങളിലാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇതുപ്രകാരമാണ് റദ്ദാക്കൽ.

വാക്‌സിൻ സ്വീകരിച്ചവർ


തൃശൂർ: ജില്ലയിൽ ഇതുവരെ 6,00,028 പേർ കൊവിഡ് വാക്‌സിൻ ഫസ്റ്റ് ഡോസും 1,57,126 പേർ സെക്കൻഡ് ഡോസ് വാക്‌സിനും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ 60 വയസിന് മുകളിലുള്ളവർ എന്നിവരാണ് വാക്‌സിൻ സ്വീകരിച്ചത്. വിശദവിവരങ്ങൾ ഇപ്രകാരം.

വിഭാഗം ഫസ്റ്റ് ഡോസ് സെക്കൻഡ് ഡോസ് ക്രമത്തിൽ

ആരോഗ്യപ്രവർത്തകർ 45,258 38,629
മുന്നണി പോരാളികൾ 12,008 12,288
പോളിംഗ് ഓഫീസർമാർ 24,526 11,374
45- 59 വയസിന് ഇടയിലുള്ളവർ 2,10,025 14,598
60 വയസിന് മുകളിൽ 3,08,211 80,237.