ogment-reality

തൃശൂർ : ലോക് ഡൗണിൽ കടകളിൽ പോയി വരി നിൽക്കണ്ട. വീട്ടിൽ ഇരുന്ന് അനുയോജ്യമായ സാധനങ്ങൾ ധരിച്ചും മേന്മ അറിഞ്ഞും വാങ്ങാം. ഓഗ്‌മെന്റഡ് റിയാലിറ്റി ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിനുള്ള ആപ് വികസിപ്പിച്ചിരിക്കുകയാണ് കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ബി. ടെക് കംമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ.

ഇതുപ്രകാരം വീട്ടിൽ ഇരുന്ന് തന്നെ തുണിത്തരങ്ങൾ ശരീരത്തിൽ അണിയാം. വാച്ച് മുതലായ വസ്തുക്കൾ കൈയിൽ ധരിച്ച് കളർ മാറ്റി നോക്കാനുമാകും. ലോക്ക് ഡൗൺ സമയത്ത് സാധനം വാങ്ങാനുള്ള ജനങ്ങളുടെ പ്രയാസം കണ്ടാണ് ആലത്തൂർ എരിമയൂർ സ്വദേശി വി.പി. ജാധേഷിന്റെ മനസ്സിൽ ഈ ആശയം ഉരുത്തിരിഞ്ഞ് വന്നത്. തുടർന്ന് തന്റെ സഹപാഠികളുടെയും അദ്ധ്യാപകരുടെയും പിന്തുണയോടെ ബി.ടെക്ക് അവസാന വർഷ പ്രൊജക്ടിന്റെ ഭാഗമായി ത്രീ ഡി മോഡലിംഗ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു.

മൊബൈൽ ആപ്പ് വഴിയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി ത്രീഡി സാങ്കേതിക വിദ്യ പ്രവർത്തിക്കുക. ആപ്പ് ഓണാക്കിയാൽ മൊബൈൽ കാമറയിലേക്ക് ഓപ്ഷൻ പോകുകയും ഇഷ്ടമുള്ള സാധനം ധരിച്ച് നോക്കിയും നിറം മാറ്റി നോക്കിയും സെലക്ട് ചെയ്യാം. കോളേജ് തയ്യാറാക്കിയ സാനിറ്റൈസർ, മാസ്‌ക്ക്, വാച്ച്, ഭക്ഷണസാധനങ്ങൾ എന്നിവയാണ് നിലവിൽ ഈ ആപ്പിലുള്ളത്. കൂടുതൽ പദാർത്ഥങ്ങൾ തങ്ങളുടെ ആപ്പിലേക്ക് ചേർത്ത് ആമസോൺ മുതലായ ഓൺലൈൻ സൈറ്റുകളുമായി ബന്ധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് വിദ്യാർത്ഥികൾ പറയുന്നു. വി.പി. ജാധേഷിനെ കൂടാതെ കിരൺ .കെ, നിരാജ് ടി. ഷാജി, സഞ്ജയ് പി. രഞ്ജൻ എന്നിവരാണ് ടീമിലുള്ളത്. വിദ്യയിലെ കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ. രമണി ഭായിയുടെ നേതൃത്വത്തിൽ എ. മഹാലക്ഷ്മിയാണ് പ്രൊജക്ട് ഗൈഡ് ചെയ്തത്.

മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകാൻ ഇനിയും സമയമെടുക്കും. പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

വി.പി. ജാധേഷ്
(ബി.ടെക് കംമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥി).

1707 പേർക്ക് കൊവിഡ്

തൃശൂർ: 2,574 പേർ കൊവിഡ് മുക്തരായപ്പോൾ 1707 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.60% ആണ്. 9,178 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,866 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 1,696 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾക്കും, ആറ് ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 137 പുരുഷന്മാരും 151 സ്ത്രീകളും പത്ത് വയസിന് താഴെ 65 ആൺകുട്ടികളും 60 പെൺകുട്ടികളുമുണ്ട്.

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജിൽ 285
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 862
സർക്കാർ ആശുപത്രികളിൽ 317
സ്വകാര്യ ആശുപത്രികളിൽ 760
വിവിധ ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1398
വീടുകളിൽ 7,537