covid

തൃശൂർ: ജില്ലയിൽ കുറച്ചു ദിവസമായി കുറഞ്ഞ പൊസിറ്റിവിറ്റി നിരക്ക് വീണ്ടും കൂടി. മൂന്ന് ദിവസം 19 ന് താഴെയായിരുന്നുവെങ്കിൽ ഇന്നലെ അത് 21.71 ആയി ഉയർന്നു. 9,367 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2034 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുകയും നിയന്ത്രണം കുറച്ചു കൊണ്ടു വരുന്നതിനിടയിലുമാണ് വീണ്ടും പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്നത്.

2403 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,481 ആണ്. തൃശൂർ സ്വദേശികളായ 78 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,34,985 ആണ്. 2,21,125 പേരാണ് രോഗമുക്തരായത്. സമ്പർക്കം വഴി 2013 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജ് 270

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ 802

സർക്കാർ ആശുപത്രികൾ 325

സ്വകാര്യ ആശുപത്രികൾ 760

ഡൊമിസിലിയറി കെയർ സെന്റർ 1370

വീടുകൾ 6920

വാക്‌സിൻ സ്വീകരിച്ചവർ

ആകെ ഫസ്റ്റ് ഡോസ് 6,52,199

സെക്കൻഡ് ഡോസ് 1,64,212


കൊവിഡ് സാന്ത്വന പരിപാടികളുമായി ബി.ജെ.പി

തൃശൂർ: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ബി.ജെ.പി ജില്ലാ വ്യാപകമായി എല്ലാ ബൂത്തുകളിലും കൊവിഡ് ആശ്വാസ പ്രവർത്തനം നടത്തി. സേവാഹി സംഘടൻ (സേവനമാണ് സംഘടന) എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് ബി.ജെ.പി പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിൽ പങ്കുചേർന്നത്. വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ നടത്തി. കൊവിഡ് രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുക, ആശുപത്രികളിൽ കിടക്ക നൽകുക, ഭക്ഷണവിതരണം, ആംബുലൻസ് സർവീസ്, മരുന്ന് വിതരണം, കൊവിഡ് റെസ്‌ക്യൂ വാഹനങ്ങളുടെ ഉദ്ഘാടനം, പ്രതിരോധ സാമഗ്രികളുടെ വിതരണം, ശുചീകരണം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ജില്ലയിലെ ഭാരവാഹികളെല്ലാം വിവിധയിടങ്ങളിൽ സേവാഹി സംഘടൻ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ തൃശൂർ കൊക്കാല റെയിൽവേ കോളനിയിലും ചേറ്റുപുഴ ഡിവിഷനിലും നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.