parkinsons

നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോഗം. 1817 ൽ ഡോ.ജെയിംസ് പാർക്കിൻസൺസ് ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി വിവരങ്ങൾ പുറത്തുവിട്ടത്. ആയുർവേദത്തിൽ 4500 വർഷങ്ങൾക്ക് മുമ്പേ കമ്പവാതം എന്ന പേരിൽ രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതിന് പാർക്കിൻസൺസ് രോഗവുമായി വളരെയേറെ സാമ്യമുണ്ട്. 60 വയസിന് മേൽ പ്രായമുള്ളവരിലാണ് സാധരണയായി ഈ രോഗം കണ്ടുവരുന്നത്. 40ന് മേൽ പ്രായമുള്ളവരിൽ 0.3 ശതമാനം പേരിലും പാർക്കിൻസൺസ് രോഗം കണ്ടുവരുന്നു.


രോഗകാരണങ്ങൾ
ചലനങ്ങളെ നിയന്ത്റിക്കുന്ന ഞെരമ്പുകൾ നശിച്ചു പോകുന്നതാണ് പാർക്കിൻസൺസ് രോഗം. എന്നാൽ, ഇതിന് വ്യക്തമായ ഒരു കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനിതകവും പാരിസ്ഥികവുമായ പല കാരണങ്ങൾ കൊണ്ട് പാർക്കിൻസൺസ് രോഗം ഉണ്ടാകാം എന്നതാണ് പൊതുവിലെ നിഗമനം. 40 വയസിൽ താഴെയുള്ള ചെറുപ്പക്കാരിൽ രോഗം വരികയാണെങ്കിൽ അത് കൂടുതലും ജനിതക കാരണങ്ങൾ കൊണ്ടായിരിക്കും. പാർക്കിൻസൺസ് രോഗം വരാനുള്ള സാദ്ധ്യത താഴെ പറയുന്ന കാരണങ്ങളാൽ പതിന്മടങ്ങാണ്.
 അടിക്കടി തലയ്ക്കു ക്ഷതം എൽക്കുന്നത്.
 വ്യാവസായിക പ്രദേശങ്ങളിൽ ജീവിക്കുന്നവർ. പ്രത്യേകിച്ച് കോപ്പർ,മാംഗനീസ്, ലെഡ് എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോൾ.
 കീടനാശിനികൾ ഉപയോഗിക്കുന്നവർ.
 അമിതവണ്ണം, പ്രമേഹം എന്നിവയുള്ളവർ.
 വിറ്റാമിൻ ഡി യുടെ അഭാവമുള്ളവർ.
 ഇരുമ്പ് കൂടുതലുള്ള ആഹാരസാധനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ.
 കുടുംബത്തിൽ പാർക്കിൻസൺസ് രോഗമുള്ളവർ.


രോഗലക്ഷണങ്ങൾ

വിറയൽ
സാധാരണയായി വിറയൽ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കയ്യിൽ പിടിക്കുമ്പോഴോ അല്ലെങ്കിൽ ജോലി ചെയ്യുമ്പോഴോ വിറയൽ കുറവായിരിക്കും. രോഗത്തിന്റെ കാലദൈർഘ്യം കൂടുന്നത് അനുസരിച്ച് വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുകയും കൈ കാലുകളിലേക്ക് പടരുകയും ചെയ്യും. കൂടുതൽ ടെൻഷനുള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.
ദൃഢത
എല്ലാ സന്ധികളും ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ട്അനുഭവപ്പെടുകയും മൊത്തത്തിൽ ഒരുദൃഢത അനുഭവപ്പെടുകയും ചെയ്യും. ഏതെങ്കിലും ഒരു വശത്തെ കൈകാലുകളിൽ ആയിരിക്കും ആദ്യം വരുന്നത്. പിന്നീട് ക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവിൽ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോൾ കൂന് ഉണ്ടാകാം.
മന്ദത
പഴയൊരു വേഗതയിൽ കാര്യങ്ങൾ ചെയ്യാൻ പറ്റാതാകുക, നടത്തത്തിന്റെ വേഗം കുറയുക എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. ഇത് ചിലപ്പോൾ കൂടെയുള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ക്രമേണ ഇത് പ്രകടമാകും.
ബാലൻസില്ലായ്മ
പാർക്കിൻസൺസ് രോഗികളിൽ വീഴ്ചകൾ സാധാരണമാണ്. കിടന്നിട്ട് എഴുന്നേൽക്കുമ്പോഴോ, പെട്ടെന്ന് തിരിയുമ്പോഴോ, നിരപ്പല്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികൾ ഇറങ്ങുമ്പോഴുമെല്ലാം ബാലൻസ് തെറ്റി വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.
ഇത്തരം ലക്ഷണങ്ങൾ കൂടാതെ മറ്റു ചില കാര്യങ്ങളിൽ കൂടെ മാറ്റങ്ങൾ പ്രകടമാകാം. കൈയക്ഷരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് അതിലൊന്ന്. അക്ഷരങ്ങൾ എഴുതുമ്പോൾ വലിപ്പം കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. അത് പോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങൾ കൊണ്ടുവരാൻ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അതു കൊണ്ട് തന്നെ, ദുഃഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവമായിരിക്കും. സാധാരണയായി നമ്മൾ നടക്കുമ്പോൾ കൈകൾ വീശിയാണ് നടക്കുന്നത്. എന്നാൽ പാർക്കിൻസൺ സ് രോഗികൾ നടക്കുമ്പോൾ കൈകൾ വീശാൻ സാധിക്കുകയില്ല. അവരുടെ സംസാരം വളരെ പതിഞ്ഞതും ഒരേ ടോണിലുള്ളതുമായിരിക്കും. അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെയായതിനാൽ മലബന്ധം ഇത്തരക്കാരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരിക്കും. 
ശരീരം മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ച് തോളുകളുടെ വേദന കൂടുതലായിരിക്കും. ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാർക്കിൻസൺസ് രോഗികളിൽ വിഷാദരോഗത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

രോഗനിർണ്ണയം

ലക്ഷണങ്ങളെ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കൽ പരിശോധനകൾ നടത്തിയുമാണ് പാർക്കിൻസൺസ് രോഗം സ്ഥിരീകരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കിൽ അത് ചിലപ്പോൾ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് കാരണമോ, തലച്ചോറിലെ ഫ്ലൂയിഡിന്റെ അളവ് കൂടുന്നത് കാരണമോ ആകാം. ഇതിനായി തലച്ചോറിന്റെ സ്‌കാനിംഗ് ആവശ്യമാണ്. അത് പോലെ പൃവർത്തികളിൽ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങൾ ഉണ്ടോയെന്ന് അറിയാൻ ചില രക്ത പരിശോധനകൾ ആവശ്യമാണ്.

ചികിത്സയും വ്യായാമവും

പാർക്കിൻസൺസ് രോഗം പൂർണമായും ഭേദമാക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ, തുടക്കത്തിൽ തന്നെ മരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയാൽ അസുഖത്തിന്റെ തീവ്രത വലിയൊരു അളവ് വരെ നിയന്ത്റിക്കാൻ കഴിയും. അതോടൊപ്പം, രോഗിക്ക് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സായില്ലെങ്കിൽ  7 മുതൽ 10 വയസുവരെയുള്ള രോഗി കിടപ്പിലാകുകയും മരണത്തിൽ കലാശിക്കുകയും ചെയ്യാം. എന്നാൽ. കൃത്യമായ ചികിത്സലഭിക്കുക യാണെങ്കിൽ 25 മുതൽ 30 വർഷം വരെ കൂടുതലായി ജീവിക്കാൻ കഴിയും.
തുടക്കത്തിൽ ചെറിയ ഡോസിൽ തന്നെ മരുന്നുകളോട് നല്ല പോലെ പ്രതികരിക്കുമെങ്കിലും വർഷം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടി കൂട്ടി കൊടുക്കേണ്ടി വരും. അങ്ങനെയാകുമ്പോൾ ചിലപ്പോൾ മരുന്നിന്റെ പാർശ്വഫലങ്ങളും ബുദ്ധിമുട്ടാകും. അപ്പോൾ. മരുന്ന് നിർത്തുക അല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിർേദ്ദശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി കഴിക്കുകയാണ് വേണ്ടത്. മരുന്നുകൾ കൊണ്ട് നിയന്ത്റിക്കാൻ പറ്റിയില്ലെങ്കിൽ തലച്ചോറിൽ പേസ്‌മേക്കർ പോലുള്ള ഇലക്ട്രാറോഡ്സ് വച്ച് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന ചികിത്സരീതികളും നിലവിലുണ്ട്.
മരുന്ന് പോലെതന്നെ പ്രധാനമാണ് ചിട്ടയായ വ്യായാമവും. ഇത് പേശികളുടെ ദൃഢത കുറച്ച് വേദനയും ക്ഷീണവും മാറ്റി നടത്തം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സൈക്ലിംഗ് ആണ് പാർക്കിൻസൺ സ് രോഗികൾക്ക് ഏറെ അഭികാമ്യമായ വ്യായാമം.
രോഗാവസ്ഥയുടെ അന്ത്യഘട്ടത്തിൽ ഭക്ഷണം കഴിക്കുന്നത് വളരെ അധികം കുറയുകയും പെട്ടെന്ന് ന്യുമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇത് പലപ്പോഴും മരണത്തിന് കാരണമാകാറുണ്ട്. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാൽ വലിയൊരു അളവ് വരെ രോഗത്തിന്റെ കാഠിന്യം കുറച്ച് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

ഡോ. എം.ജെ. സുശാന്ത്
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ്. യു. ടി ഹോസ്പിറ്റൽ,

പട്ടം, തിരുവനന്തപുരം.