തിരുവനന്തപുരം:കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ഒമ്പതു വരെ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ.അല്ലാത്തവർ വീടുകളിൽത്തന്നെ കഴിയണം.ഈ ദിവസങ്ങളിൽ ജില്ലയിൽ കനത്ത പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
തുറക്കാവുന്നവ
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ
മെഡിക്കൽ സ്റ്റോർ
പലചരക്കു കട
പഴം പച്ചക്കറിക്കട
പാൽ, മത്സ്യം, ഇറച്ചി വിൽക്കുന്ന കട
വാഹന വർക്ക്‌ഷോപ്പ്
സർവീസ് സെന്റർ
നിർദ്ദേശങ്ങൾ
കണ്ടെയ്ൻമെന്റ് സോണിൽ രാത്രി 7.30ന് തന്നെ കടകൾ അടയ്ക്കണം. മറ്റിടങ്ങളിൽ രാത്രി 9നും
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ മാത്രം
ടേക്ക് എവേ കൗണ്ടറുകൾ രാത്രി 9വരെ പ്രവർത്തിക്കാം
വിമാനത്താവളങ്ങൾ,റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്,ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള പൊതുഗതാഗതം,ചരക്കുഗതാഗതം,സ്വകാര്യ വാഹനങ്ങൾ,ഓട്ടോറിക്ഷകൾ,ടാക്സികൾ എന്നിവ അനുവദിക്കും
കൃഷി, തോട്ടം, മൃഗസംരക്ഷണം, വ്യവസായം, ചെറുകിട വ്യവസായം, നിർമ്മാണ മേഖല തുടങ്ങിയവ കർശന കൊവിഡ് മാനദണ്ഡം പാലിക്കണം
അവശ്യ സേവന വിഭാഗങ്ങളായ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കും
മറ്റു വകുപ്പുകൾ അത്യാവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കും
രോഗികൾ,കൂട്ടിരിപ്പുകാർ,വാക്സിനേഷനു പോകുന്നവർ എന്നിവർ തിരിച്ചറിയൽ രേഖ കരുതണം