kr-gouri-amma

തിരുവനന്തപുരം: കെ.ആർ. ഗൗരിഅമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാർക്കൊപ്പം സ്ഥാനമുള്ള വനിതയാണ്.

 കരുത്തുറ്റ സാന്നിദ്ധ്യം: രാഹുൽ ഗാന്ധി

കെ.ആർ.ഗൗരിഅമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി. 'കെ.ആർ. ഗൗരിഅമ്മജിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിദ്ധ്യമെന്ന നിലയിൽ നിരവധി പേർക്ക് പ്രചോദനമാണ് ഗൗരിഅമ്മ. അവരുടെ മഹത്തായ ജീവിതയാത്രയ്ക്ക് വിട'- രാഹുൽ ട്വീറ്റ് ചെയ്തു.

 കേരള രാഷ്ട്രീയത്തിലെ തേജസ്: കടകംപള്ളി സുരേന്ദ്രൻ

ഗൗരിഅമ്മ കേരള രാഷ്ട്രീയത്തിലെ തേജസ്‌ ആയിരുന്നു. പുതുകേരള സൃഷ്ടിക്ക് സഹായകരമായ കാർഷിക-ഭൂപരിഷ്കരണ നിയമങ്ങൾ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരുപാട് സുവർണ നിയമങ്ങളുടെ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കാൻ ഗൗരിഅമ്മക്ക് കഴിഞ്ഞു.

 ഇതിഹാസ തുല്യ ജീവിതം: രമേശ് ചെന്നിത്തല

ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമാവുകയും ചെയ്ത അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു കെ.ആർ. ഗൗരിയമ്മ. ജീവിതം തന്നെ മഹാസമരമാക്കി മാറ്റുകയും ത്യാഗോജ്വലവും, സംഘർഷഭരിതവുമായ പാതകളിലൂടെ നടന്നുകയറി കേരളത്തിന്റെ സമുന്നത ജനകീയ നേതാക്കളിൽ ഒരാളുകയും മാറുകയും ചെയ്തു.

 കേരള രാഷ്ട്രീയത്തിലെ പെൺകരുത്ത്: കെ.സുരേന്ദ്രൻ

വിദ്യാർത്ഥിയായിരിക്കുമ്പോഴേ ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ.ആർ ഗൗരിഅമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു. യഥാർത്ഥ പോരാളിയായിരുന്ന അവർ ജീവിതം മുഴുവൻ സമരമാക്കി മാറ്റി.

 കനൽ വഴികൾ താണ്ടിയ നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രൻ

രാഷ്ട്രീയത്തിൽ കനൽ വഴികൾ താണ്ടി ജനമനസ് കീഴടക്കിയ നേതാവാണ് കെ.ആർ.ഗൗരിഅമ്മ. നിലപാടുകളിലെ ദൃഢത ഗൗരിയമ്മയെ എന്നും വ്യത്യസ്തയാക്കി. കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ് തിരശീലവീണത്.

 കേരള സമൂഹത്തിന് തീരാനഷ്ടം: ഉമ്മൻചാണ്ടി

കെ.ആർ. ഗൗരിഅമ്മയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണ്. സ്ത്രീശാക്തീകരണത്തിനും സമൂഹിക പരിഷ്‌കരണങ്ങൾക്കും അവർ നൽകിയ സംഭാവന വളരെ വലുതാണ്.

 ഐതിഹാസിക സമര നായിക: പി.കെ. കുഞ്ഞാലിക്കുട്ടി

ത്യാഗങ്ങൾ ഒരുപാടനുഭവിച്ചും പീഡനം ഏറെ സഹിച്ചും ശക്തമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഗൗരിഅമ്മയുടെ ജീവിതം ഇതിഹാസതുല്യമാണ്. പിന്നാക്ക ജനവിഭാഗത്തിന്റെ ജീവിത സാഹചര്യത്തിൽ ഏറെ മാറ്റം വരുത്താൻ തന്റെ ജീവിതവും കർമ്മമണ്ഡലവും ഉഴിഞ്ഞുവച്ച ധീര വനിതയായിരുന്നു അവർ.


 കേരള ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട വ്യക്തി : കേന്ദ്രമന്ത്രി വി. മുരളീധരൻ

കേരള ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് കെ. ആർ.ഗൗരിഅമ്മയുടേത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും കഴിവും പ്രയത്നവും കൊണ്ട് അനിഷേധ്യയായ നേതാവായി ഉയർന്നു വരികയും ചെയ്തു.

 വിലപ്പെട്ട സംഭാവനകൾ നൽകിയ വനിത: കാനം

വിപ്ലവ കേരളത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വനിതയായിരുന്നു ഗൗരിഅമ്മയെന്ന് സി.പി.ഐ കാനം രാജേന്ദ്രൻ അനുസ്മരിച്ചു. ഭരണ രംഗത്ത് അവർ നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാവില്ല.

 കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം: കെ.കെ. ശൈലജ

കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിഅമ്മ. കുഞ്ഞുനാൾ മുതൽ ഗൗരിയുടെ വീരകഥകൾ വല്യമ്മ പറയാറുണ്ടായിരുന്നു. പൊലീസും ജന്മി ഗുണ്ടകളും ചേർന്ന് നടത്തിയ ഭീകരമായ ആക്രമണങ്ങൾക്കൊന്നും ആ ധീര വനിതയെ തളർത്താൻ കഴിഞ്ഞില്ല. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം അധഃസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ ഗൗരിഅമ്മയ്ക്ക് കഴിഞ്ഞു.

 അസ്തമിച്ചത് വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം: കോടിയേരി ബാലകൃഷ്ണൻ

കെ.ആർ. ഗൗരിഅമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ചു.കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിഅമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്.

 ഗൗരിഅമ്മ കേരള ചരിത്രത്തിന്റെ ഭാഗം: വി.എസ്
ഗൗരിഅമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിഅമ്മ ചരിത്രത്തിന്റെ ഭാഗമാണ്.