തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി വഴിയുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.കേരള -തമിഴ്നാട് അതിർത്തികളിലെ നിയന്ത്രണങ്ങൾ വിലയിരുത്താൻ കളക്ടർ ഇന്നലെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് സന്ദർശിച്ചു.

കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു ലഭിക്കുന്ന യാത്ര പാസുള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. പൊലീസ്, ആരോഗ്യം,റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ട്.കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ ഓക്സിജൻ ബെഡുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒാഫ്താൽമോളജിയും പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയും കളക്ടർ സന്ദർശിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനുവും ഒപ്പമുണ്ടായിരുന്നു.