ആലപ്പുഴ : ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ഗ്രാമപഞ്ചായത്തുകൾ കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ കളക്ടർ എ.അലക്സാണ്ടർ നിർദ്ദേശം നൽകി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള 16 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുമായി നടത്തിയ യോഗത്തിലായിരുന്നു നിർദേശം.

കൊവിഡ് ബാധിക്കുന്നവർക്ക് വീടുകളിൽ താമസ സൗകര്യം ഇല്ലെങ്കിൽ അവരെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. വീടുകളിൽ കൂടുതൽ അംഗങ്ങൾ ഉള്ളവർ, തീര മേഖലയിൽ താമസിക്കുന്നവർ എന്നിവർ കൊവിഡ് പോസിറ്റീവായാൽ നിർബന്ധമായും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദ്ദേശിച്ചു.
ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ ഇനിയും ആരംഭിക്കാത്ത ഗ്രാമപഞ്ചായത്തുകൾ ഉടൻതന്നെ ഇവ തുറക്കണം. സമ്പർക്ക വിലക്കിൽ കഴിയുന്നവരും, പോസിറ്റീവ് ആയവരും വീടുകളിൽ തന്നെ കഴിയുന്നുണ്ടെന്ന് പഞ്ചായത്തുകൾ ഉറപ്പാക്കണം.

മറ്റ് നിർദ്ദേശങ്ങൾ

ആർ. ആർ.ടി. അംഗങ്ങളുടെ സേവനം പഞ്ചായത്ത്‌ തലത്തിൽ മെച്ചപ്പെടുത്തണം

 സെക്ടർ മജിസ്ട്രേറ്റുമാർ, നോഡൽ ഓഫീസർമാർ എന്നിവർ എല്ലാദിവസവും യോഗം ചേരണം

നിയന്ത്രിത മേഖല പ്രദേശങ്ങളിൽ നിന്ന് ആരും പുറത്തിറങ്ങുന്നില്ലെന്നും അവിടേക്ക് പുറത്ത് നിന്നും ആരും പ്രവേശിക്കുന്നില്ലെന്നും ഉറപ്പാക്കണം