entrica-lexi

ന്യൂഡൽഹി: പത്ത്‌ കോടി രൂപ നഷ്ടപരിഹാരം സ്വീകരിച്ച് കൊണ്ട് 2012ലെ കടൽക്കൊലക്കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരെയുള്ള ക്രിമിനൽ കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച തുക കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാനായി കേരള ഹൈക്കോടതി രജിസ്ട്രിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനും ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.ആർ. ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുക വിതരണം ചെയ്യാൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണം. ജഡ്ജി പണം വീതം വച്ച് കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബോട്ടുടമയ്ക്കും ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. നാവികർക്കെതിരെ ഇറ്റലിയിൽ നടക്കുന്ന വിചാരണ ഉടൻ പുനരാരംഭിക്കണം.വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ഇതോടെ കടൽക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഡൽഹി പട്യാല ഹൗസ്‌കോടതിയിലും നിലനിന്ന എല്ലാകേസുകളുടെയും നടപടികൾ അവസാനിച്ചു. ഇറ്റലി നഷ്ടപരിഹാരം നൽകണമെന്നും നാവികരെ ഇറ്റലിയിൽ വിചാരണ ചെയ്യണമെന്നുമുള്ള അന്താരാഷ്‌ട്ര ട്രൈബ്യൂണൽ നേരത്തേ വിധിച്ചിരുന്നു. അത് അംഗീകരിച്ച കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ്‌ കോടതി ഉത്തരവ്. കേസ് അവസാനിപ്പിക്കുന്നതിനെ കേരളവും എതിർത്തില്ല.
വിചാരണനടപടികളിൽ നിന്ന് രക്ഷപ്പെട്ട് ഇറ്റലിയിലെത്തിയ നാവികർ ഔദ്യോഗിക ജോലിയിൽ പ്രവേശിച്ച് സ്വൈരജീവിതം നയിക്കുകയാണ്. കേസ് തുടരുമെന്ന് ട്രൈബ്യൂണലിന് ഇറ്റലി ഉറപ്പുനൽകിയിരുന്നെങ്കിലും പുരോഗതിയുള്ളതായി സൂചനയില്ലെന്ന് കേന്ദ്ര സർക്കാർ വ‍ൃത്തങ്ങൾ നൽകുന്ന സൂചന.


നിലവിൽ ലഭിച്ച പത്ത്‌ കോടി രൂപയും മുൻപ് ലഭിച്ച 2.17കോടി രൂപയും അപകടത്തിനിരയാവർക്ക് ലഭിക്കാവുന്ന ന്യായമായ നഷ്ടപരിഹാരമാണ്. ബോട്ടുടമയും ഇരകളുടെ കുടുംബവും കേന്ദ്രവും കേരള സർക്കാരും അംഗീകരിക്കുന്നതിനാൽ പ്രതികൾക്കെതിരെ ഇന്ത്യയിലെ നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നു.

- സുപ്രീംകോടതി


നഷ്ടപരിഹാരം ഇപ്രകാരം

 കടൽക്കൊലക്കേസിന്റെ നാൾ വഴികൾ