alapan

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി മമതാ ബാനർജിയുടെ മുഖ്യ ഉപദേശകനുമായ ആലാപൻ ബന്ദോപാദ്ധ്യായയ്ക്കെതിരെ കാരണം കാണിക്കൽ നോട്ടീസുമായി കേന്ദ്രസർക്കാർ. മേയിൽ യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഒരു മാസത്തിനുള്ളിൽ ഡൽഹിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകിയില്ലെങ്കിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കുമെന്നും കേന്ദ്ര പഴ്സണൽ മന്ത്രാലയം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ആലാപൻ സ്വഭാവദൂഷ്യം കാണിച്ചെന്നാണ് കേന്ദ്രസർക്കാരിന്റെ ആരോപണം. നടപടിയെടുക്കുന്നതിന് മുമ്പ് നേരിട്ട് ഹാജരായി വിശദീകരണം നൽകണം. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ താൻ ഹാജരായിട്ടുണ്ടെന്നും ഇടയ്ക്കുവച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം ചുഴലിക്കാറ്റ് ദുരിതം വിലയിരുത്താൻ പോയതാണെന്നും

തുടർന്ന് അദ്ദേഹത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ നൽകി ഡൽഹിയിലേക്ക് തിരികെ വിളിച്ചെങ്കിലും മമത അനുവദിച്ചില്ല. തുടർന്ന് കേന്ദ്ര സർക്കാർ കാലാവധി നീട്ടിയത് വേണ്ടെന്ന് വച്ച് മേയ് 31ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ആലാപനെ മമതാ ബാനർജി ഉപദേശകനായി

നിയമിക്കുകയായിരുന്നു.