തൃക്കാക്കര: തൃക്കാക്കര നഗരസഭ ഓഫീസിൽ നിന്ന് ഫയലുകൾ പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം കൗൺസിലർമാർ തടഞ്ഞു. അനധികൃതമായാണ് ഇവ കൊണ്ടുപോകുന്നതെന്നും ചില ഫയലുകൾ വിജിലൻസ് കേസുകളിൽ ഉൾപ്പെട്ടതാണെന്നും ഇവർ ആരോപിക്കുന്നു.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
പൊതുമരാമത്ത് വിഭാഗത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെയും ഭക്ഷ്യകിറ്റ് വിതരണത്തെയും സംബന്ധിച്ച് പ്രതിപക്ഷം കഴിഞ്ഞയാഴ്ച വിജിലൻസിന് പരാതി കൊടുത്തിരുന്നു. ഈ ഫയലുകൾ മുക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. നഗരസഭ വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ച ഫയലുകൾ കൗൺസിലർമർ തടഞ്ഞതിനെ തുടർന്ന് തിരികെ ഓഫീസിൽ വച്ചു.
ലീവിലുള്ള സെക്രട്ടറിയുടെ വീട്ടിൽ ഒപ്പീടിക്കാൻ കൊണ്ടുപോയ ഫയലുകളാണിവയെന്നാണ് ഉദ്യോഗസ്ഥരുടെ വിശിദീകരണം.
15 ദിവസമായി സെക്രട്ടറി നഗരസഭയിൽ വരുന്നില്ല. പകരം ചാർജ് കൊടുത്തിട്ടുമില്ല.
എൽ.ഡി.എഫ് കൗൺസിലർ എം.ജെ ഡിക്‌സൺ, സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.