തൊടുപുഴ: പ്രണയംമൂത്ത് കോളജ് വിദ്യാർഥിയായ 21 കാരനൊപ്പം നാൽപത്തി മൂന്നുകാരി നാടുവിട്ടു. വിവിധയിടങ്ങളിൽ കറങ്ങി നടന്ന ഇരുവരെയും തൃശൂരിൽ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്ക് സമീപം നെടിയശാലയിൽ നിന്ന് ഭർതൃമതിയും രണ്ട് പെൺമക്കളുടെ മാതാവുമായ നാൽപത്തി മൂന്നുകാരി ഒളിച്ചോടിയത്. അയൽവാസിയായ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. നാടുവിട്ടശേഷം പലയിടങ്ങളിലായി ലോഡ്ജിൽ ഉൾപ്പെടെ ഒളിവിൽ കഴിയുകയായിരുന്നു. തൊടുപുഴ എസ്.ഐ: ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തിങ്കളാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.