court
കണ്ണൂരിൽ പുതുതായി നിർമിക്കുന്ന കോടതി സമുച്ചയത്തിെൻറ രൂപരേഖ.

കണ്ണൂർ: അരനൂറ്റാണ്ടുകാലമായി കണ്ണൂരിലെ അഭിഭാഷകർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് ഭരണാനുമതിയായി. 24.55 കോടി ചിലവിട്ട് സമുച്ചയം നിർമ്മിക്കാനാണ് ഭരണാനുമതിയായത്.ട

1907ലാണ് കണ്ണൂരിൽ നിലവിലുള്ള കോടതികൾ സ്ഥാപിതമായത്. എന്നാൽ വികസന വഴികളിൽ മറ്റ് കോടതികളെ അപേക്ഷിച്ച് ഏറെ പിറകിലായിരുന്നു. ജുഡീഷ്യറിയുടെ ആസ്ഥാനമെന്ന നിലയിൽ തലശേരിക്ക് പരിഗണന കിട്ടുമ്പോഴും കണ്ണൂർ അവഗണിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് കാലത്ത് അഭിഭാഷകരും നാട്ടുകാരും കണ്ണൂർകോടതികളുടെ വികസനത്തിനുവേണ്ടി അഭിഭാഷകർ വിപുലമായ ശിൽപശാല സംഘടിപ്പിച്ച് അഭിപ്രായം സ്വരൂപിച്ചിരുന്നു. ഇത്തരം സമ്മർദ്ദത്തിന്റെ കൂടി ഫലമാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി നൽകിയത്.

കഴിഞ്ഞ പിണറായി സർക്കാറിൽ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ..എ.യുടെ ശ്രമവും ഇതിനു പിന്നിലുണ്ട്. അദ്ദേഹം വഴിയാണ് അഭിഭാഷകർ സർക്കാറിൽ സമർദ്ദം ചെലുത്തിയത്. ഇതിനായി തയാറാക്കിയ പ്ലാനും എസ്റ്റിമേറ്റും കേരള ഹൈകോടതി അംഗീകരിച്ചു. അതിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്.

ഏഴ് കോടതികൾ, 500 അഭിഭാഷകർ

ഏഴുകോടതികളാണ് നിലവിൽ കണ്ണൂരിൽ പ്രവർത്തിക്കുന്നത്. അഞ്ഞൂറോളം അഭിഭാഷകരും നൂറിലധികം ജീവനക്കാരും ഇതിലായി പ്രവർത്തിക്കുന്നുണ്ട്. ആറു നിലകളിലായാണ് പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നത്. ഇതോടെ പുതിയ കോടതികളും കണ്ണൂരിലേക്ക് വരും.

കോടതി സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ കണ്ണൂരിന്റെ മുഖച്ഛായ തന്നെ മാറും. അരനനൂറ്റാണ്ട് കാലത്തെ അഭിഭാഷകരുടെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. കെട്ടിടത്തിന്റെ പ്രവൃത്തിഎത്രയും വേഗത്തിൽ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദേശം നൽകി-രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ