hotel-closed
ചിത്രം. അടിമാലിയില്‍ അടഞ്ഞ് കിടക്കുന്ന ഹോട്ടല്‍

അടിമാലി: ഇന്നലെ അടിമാലിയിലെ ഒരു ഹോട്ടലിലും ഹോം ഡെലിവറി സംവിധാനം പ്രവർത്തിക്കാത്തതിനെ തുടർന്ന് നിരവധിപേർ വലഞ്ഞു. ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, പൊലീസ്, ടൗണുകളിൽ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്നവർ എന്നിവരാണ് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയത്. സർക്കാർ ഉത്തരവിന് വിപരീതമായി പാഴ്‌സൽ നൽകിയാൽ 5,​000 രൂപ പിഴ നൽകി വേണ്ടി വരുമെന്നതിനാൽ അടിമാലിയിലെ ഹോട്ടലുകൾ ഒന്നും പ്രവർത്തിച്ചില്ല. ഇതോടെ ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളെ ആശ്രയിച്ചു കഴിയുന്നവരാണ് ബുദ്ധിമുട്ടിലാകുന്നത്.

ഹോംഡെലിവറി സാധ്യമല്ലെന്ന്

ശനി,​ ഞായർ ദിവസങ്ങളിൽ പാഴ്‌സൽ അനുവദിക്കാതെ ഹോം ഡെലിവറി മാത്രം നടത്തണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാൻ പറ്റുന്നതല്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അടിമാലി യൂണിറ്റ് പ്രസിഡന്റ് എം.എസ്. അജി , സെക്രട്ടറി സി.ആർ സന്തോഷ് എന്നിവർ പറഞ്ഞു. ലോക്ക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്ന ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന ഒന്നാണിത്. ശനി, ഞായർ ദിവസങ്ങളിലും പാഴ്‌സൽ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.