പാലാ : വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയും വീടുകൾ ക്ലാസ് മുറികളാകുകയും ചെയ്യമ്പോൾ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ അത്യാവശ്യ പഠനോപകരണങ്ങൾ ആയെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണബാങ്കുകളിൽ നിന്ന് പലിശരഹിത ലോൺ അനുവദിച്ചതും പഠനോപകരണങ്ങൾ ഇല്ലാത്തവർക്കും ഇവ എത്തിച്ചു കൊടുക്കാനുള്ള ശ്രമം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നുമുള്ള സർക്കാർ നിർദ്ദേശം ശ്ലാഘനീയമാണ്. കേരള കോൺഗ്രസ് എമ്മിന്റെയും വെട്ടികൊമ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിവിധ സുമനസുകളുടെയും സഹകരണത്തോടെ പാലാ നിയോജക മണ്ഡലത്തിലെ 29 ഹൈസ്‌കൂളിലും സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതിയായ സ്മാർട്ട് എഡ്യൂക്കേഷൻ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൾ മാത്യു എം കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ജോർജ്ജ്കുട്ടി ജേക്കബ്, കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ഫിലിപ്പ് കുഴികുളം, വെട്ടിക്കൊമ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോഫി മാത്യു, ബിജു പാലൂപ്പടവൻ, ബിജി ജോജോ, ടോബിൻ കെ അലക്‌സ്, ബോസ്‌മോൻ ജോസഫ്, റ്റോബി തൈപ്പറമ്പിൽ, റോബി മേലേവീട്ടിൽ, അവിനാഷ് വലിയമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.