kartc-

തിരുവനന്തപുരം : കെ..എസ്.ആർ.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം.. കർണാടക, കേരള ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ തമ്മിലുള്ള ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ട്രേഡ് മാർക്ക് രജിസ്ട്രാർ കെ.എസ്.ആർ.ടി.സി എന്ന പേര് കേരളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഉത്തരവിട്ടത്. ആനവണ്ടിയെന്ന വിളിപ്പേരിന്റെ അവകാശവും കെ..എസ്.ആർ.ടി.സിക്ക് മാത്രമായിരിക്കും. ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരമാണ് ഉത്തരവ്.

കർണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്താണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയയ്ക്കുകയായിരുന്നു. പിന്നാലെ കേരളവും നിയമപരമായി രംഗത്തെത്തി.

കെ.എസ്.ആർ.ടി.സി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് പേര് കേരളത്തിന് സ്വന്തമായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965ലാണ് കെ.എസ്.ആർ..ടി..സി എന്ന് കേരളം ഉപയോഗിച്ചു തുടങ്ങിയത്. കർണാടകയാകട്ടെ 1973ലാണ് ചുരുക്കെഴുത്ത് ആദ്യമായി ഉപയോഗിച്ചത്.