കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ‌്‌പ്പ് കേസിൽ ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡിന്‍റെ കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം എട്ട് വരെയാണ് കേരള പൊലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയിട്ടുള്ളത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞദിവസം രവി പൂജാരിയുടെ ശബ്‌ദ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.ഇത് തിങ്കഴാഴ്‌ച കോടതിയ്ക്ക് കൈമാറും.
ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയ്ക്ക് നൽകും. പരാതിക്കാരിയായ നടി ലീന മരിയ പോളിനെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.