bjp

തൃശൂർ: കുഴൽപ്പണ കേസ് വിവാദത്തിനിടെ ബി.ജെ..പിക്ക് നാണക്കേടായി വീണ്ടും ആരോപണം.. ബി.ജെ.പിയുടെ സംസ്ഥാന നേതാവിന് തൃശൂരിൽ മർദ്ദനമേറ്റതായുള്ള വാർത്തയാണ് വിവാദമായത്.. ചാനൽ ചർച്ചകളിലെ സജീവ സാന്നിദ്ധ്യവും പാലക്കാട് ജില്ലക്കാരനുമായ നേതാവിനാണ് ബി.ജെ.പി പ്രവർത്തകരുടെ തന്നെ മർദനമേറ്റത്. . എന്നാൽ, ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

തൃശൂർ വെസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദനമെന്നാണ് വിവരം... ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ നേതാവ് വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലെത്തിയ നേതാവുമായി പ്രവർത്തകർ തർക്കത്തിലേർപ്പെട്ട ശേഷമാണ് മർദനമെന്ന് പറയുന്നു.

തൃശൂരിൽ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന ഈ നേതാവ് തിരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇദ്ദേഹം തൃശൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം തന്നെ പരാതി നൽകിയിരുന്നു.