cyber-crime

കോട്ടയം: ഫേസ് ബുക്കിൽ പരിചയപ്പെട്ട പാസ്റ്റർ ശല്യപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ഹോംനഴ്സായി ജോലി ചെയ്യുന്ന യുവതിയുടെ പരാതി. ആർപ്പൂക്കര സ്വദേശിയായ യുവതിയാണ് പാസ്റ്റർക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിനും പൊന്തക്കോസ്ത് സഭാ അധികാരികൾക്കും പരാതി നൽകിയത്. പരാതിയിന്മേൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാത്രിയാവുന്നതോടെ പാസ്റ്റർ തന്നെ സ്ഥിരമായി ഫോണിൽ വിളിക്കുന്നുണ്ടെന്നും അശ്ലീലം സംസാരിക്കുന്നുവെന്നും യുവതി പറയുന്നു. താൻ വിലക്കിയെങ്കിലും പാസ്റ്റർ പിന്നീടും വിളി തുടർന്നതോടെയാണ് പരാതി നൽകിയത്. വിവാദ പുരുഷനായ പാസ്റ്റർക്കെതിരെ നേരത്തെയും ആരോപണം ഉയന്നുവെങ്കിലും ആദ്യമായാണ് ഒരു സ്ത്രീ ചങ്ങനാശേരി സ്വദേശിയായ പാസ്റ്റർക്കെതിരെ പരാതി നൽകിയത്. മേയ് 5നാണ് യുവതി പാസ്റ്റർക്ക് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. പരിചയപ്പെട്ടശേഷം മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ അയച്ചുവെന്നും മാറിടത്തിന്റെയും മറ്റും വലുപ്പം ചോദിച്ചെന്നും തന്നെ മോശമായ കാര്യങ്ങൾക്ക് നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. പെന്തകോസ്ത് വിശ്വാസിയാണ് യുവതി. അതിനാലാണ് പാസ്റ്റർക്ക് റിക്വസ്റ്റ് അയച്ചതെന്നും ഇത്തരക്കാരനാണ് അറിഞ്ഞില്ലെന്നുമാണ് യുവതിയുടെ വിശദീകരണം. അതേസമയം. കേസ് ഒത്തുതീർപ്പിലാക്കാൻ പാസ്റ്റർ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ യുവതി പരാതിയിൽ ഉറച്ചുനിൽക്കുകയാണ്.