മാഡ്രിഡ് : കൊവിഡിൽ നിറം മങ്ങിയ ടൂറിസം രംഗത്ത് ഉണർവുണ്ടാക്കാനും അതുവഴി സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനുമൊരുങ്ങി സ്പെയിൻ. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ച് ഉത്തരവിറക്കി. സ്പെയിൻ ഇപ്പോൾ സഞ്ചാരികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്നും വിനോദസഞ്ചാര രംഗത്തെ പ്രൗഢി തിരികെ പിടിക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി കരോളിന ഡാറിസ് പറഞ്ഞു. വാക്സിൻ എടുക്കാത്ത
യൂറോപ്യൻ സഞ്ചാരികൾക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചും രാജ്യത്ത് പ്രവേശിക്കാം. രാജ്യത്ത് ക്രൂയിസ് ബോട്ടുകളുടെ സർവീസും വൈകാതെ തുടങ്ങും. മാൽഗ എയർപോർട്ടിലേക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും സഞ്ചാരികൾ
എത്തുമെന്ന പ്രതീക്ഷയിലാണ് സ്പെയിൻ ഭരണകൂടം.