തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ നിര്‍ണായക തെളിവുകൾ പുറത്ത്. പണം കൈമാറിയതായി പ്രസീത പറയുന്ന തലസ്ഥാനത്തെ ഹോട്ടലില്‍ അതേദിവസം സി കെ ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടല്‍ ബില്ലാണ് പുറത്തായത്. ബി ജെ പി സംസ്ഥാന കമ്മിറ്റിയാണ് റൂമെടുത്ത് നൽകിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.
മാര്‍ച്ച് ഏഴാം തീയതി സുരേന്ദ്രന്‍ നേരിട്ട് പണം നല്‍കിയെന്നാണ് ആരോപണം. അതിന് ഒരു ദിവസം മുന്‍പ്, ആറാം തീയതി ഹോട്ടലില്‍ എത്തിയ സി കെ ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. പ്രസീത പറയുന്ന 503ആം നമ്പർ റൂമിൽ തന്നെയായിരുന്നു താമസം. ഇതോടെ ഇവര്‍ വന്നത് ബി ജെ പി വിളിച്ചിട്ടാണെന്ന ആരോപണം ബലപ്പെടുകയാണ്.
ഇതേദിവസം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രന്‍ ഹോട്ടലിൽ ഉണ്ടായിരുന്നോവെന്നാണ് ഇനിയറിയേണ്ടത്. സി സി ടി വി ദൃശ്യങ്ങൾ വഴി മാത്രമേ അക്കാര്യം അറിയാൻ സാധിക്കുകയുളളൂ. എന്നാൽ രണ്ട് മാസത്തോളമായതിനാല്‍ ദൃശ്യങ്ങള്‍ നഷ്‌ടമായെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്.