റോം: ലോകത്തെ വീണ്ടും ഫുട്ബോൾ ആവേശത്തിലേറ്റാൻ ഇന്ന് തുടക്കമായ യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ തുർക്കിയ്ക്കെതിരെ ഇറ്റലിക്ക് ഉജ്ജ്വല വിജയം.. മറുപടിയില്ലാത്ത മൂന്നുഗോളിനാണ് ഉറ്റലി തുർക്കിയെ തകർത്തത്..
രണ്ടാംപകുതിയിലായിരുന്നു ഇറ്റലിയുടെ മൂന്നുഗോളുകളും പിറന്നത്..53ാം മിനിട്ടിൽ തുർക്കിയുടെ ഡിമൈറലിന്റെ സെൽഫ് ഗോളിലൂടെയാണ് ഇറ്റലി മുന്നിലെത്തിയത്. 66-ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും നേടി..79-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിറിന്റെ ദുര്‍ബലമായ ഷോട്ട് പിടിച്ചെടുത്ത് ഇറ്റലി താരങ്ങളുടെ മുന്നേറ്റമാണ് മൂന്നാം ഗോളില്‍ കലാശിച്ചത്. ഇമ്മൊബിലെയുടെ പാസ് സ്വീകരിച്ച ലോറന്‍സോ ഇന്‍സിനെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിക്കുകയായിരുന്നു..
53-ാം മിനിറ്റില്‍ ഡൊമെനിക്കോ ബെറാര്‍ഡിയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ബെറാര്‍ഡിയുടെ ക്രോസ് തുര്‍ക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു.. ഇറ്റലിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടില്ല.
ആദ്യ പകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങളുമായി ഇറ്റലി കളംനിറഞ്ഞെങ്കിലും ഗോളൊന്നും നേടാനായില്ല.. പന്തിന്‍മേലുളള ആധിപത്യവും അവര്‍ക്കായിരുന്നു. 18-ാം മിനിറ്റിലാണ് ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷേ ലോറന്‍സോ ഇന്‍സിനെയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 22-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിര്‍ തുര്‍ക്കിയുടെ രക്ഷയ്‌ക്കെത്തി. കോര്‍ണറില്‍ നിന്ന് ജോര്‍ജിയോ കില്ലിനിയുടെ ഗോളെന്നുറച്ച ഹെഡര്‍ അദ്ദേഹം രക്ഷപ്പെടുത്തി.
35-ാം മിനിറ്റില്‍ തുര്‍ക്കിക്കും അവസരം ലഭിച്ചു. ബുറാക് യില്‍മാസിന്റെ മുന്നേറ്റം ഇറ്റലി ഗോളി ഡൊണ്ണരുമ്മ തടഞ്ഞു. ഇതിനിടെ 21-ാം മിനിറ്റിലും ആദ്യ പകുതിക്ക് തൊട്ടുമുമ്പും തുര്‍ക്കി താരങ്ങള്‍ക്കെതിരായ ഹാന്‍ഡ് ബോള്‍ അപ്പീലുകള്‍ റഫറി നിഷേധിച്ചു.