
തിരുവനന്തപുരം: കഴക്കൂട്ടത്തെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. 2022 ഏപ്രിലിൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അടക്കമുളള ജനപ്രതിനിധികളും മന്ത്രിക്കൊപ്പം നിര്‍മ്മാണസ്ഥലം സന്ദര്‍ശിച്ചു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം കഴിഞ്ഞ കുറേനാളുകളായി ഇഴഞ്ഞു നീങ്ങുകയായിരുന്നു. നാട്ടുകാരുടേയും പ്രദേശവാസികളുടേയും പരാതി വ്യാപകമായതോടെയാണ് മന്ത്രി സ്ഥലത്ത് നേരിട്ട് എത്തിയത്.
രണ്ടുവര്‍ഷം കൊണ്ട് പണി പൂർത്തിയാക്കുമെന്ന പറഞ്ഞ് പണി തുടങ്ങി രണ്ടര വര്‍ഷം പിന്നിട്ടിട്ടും സര്‍വ്വീസ് റോഡ് നിര്‍മ്മാണം പോലും പൂർത്തിയാകാത്ത അവസ്ഥയാണ് ഇപ്പോഴുളളത്. കഴക്കൂട്ടം മുതൽ രണ്ടേ മുക്കാൽ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്നത്.