excise-raid

 പരിശോധന ശക്തമാക്കി എക്സൈസ്

പാലോട്: ലോക്ക്ഡൗണിനെ തുടർന്ന് ബിവറേജ് ഔട്ട്‌ലെറ്റുകൾ അടച്ചതോടെ മലയോരമേഖല കൈയടക്കി വ്യാജമദ്യലോബി. ഉൾവനങ്ങൾ കേന്ദ്രീകരിച്ചാണ് ചാരായം നിർമ്മിക്കുന്നത്. കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും ധാരാളമുള്ള ഉൾക്കാടുകളിൽ ചാരായ വാറ്റ് നടത്തുന്നതിനാൽ എക്‌സൈസ് സംഘത്തിന് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടാണ്. ആദിവാസികളെ ചൂഷണം ചെയ്താണ് ഇവർ വ്യാജവാറ്റ് നടത്തുന്നത്. ഉൾവനങ്ങളിൽ വ്യാജവാറ്റ് ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി എക്‌സൈസ് പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. പരിശോധനയിൽ നിരവധി പേരെ പിടികൂടിയിട്ടുണ്ട്. ചിലർ ഓടിരക്ഷപ്പെടുകയുമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കാടുകളിലേക്ക് മദ്യം തിരക്കി എത്തുന്നവരും ഏറെയാണ്. വ്യാജ വാറ്റ് കൂടാതെ കള്ളനോട്ടും, നാടൻ തോക്കും കണ്ടെത്തി്തിയിട്ടുണ്ട്. വ്യാജമദ്യ നിർമ്മാണത്തിന്റെ മറവിൽ ആദിവാസികളിൽ നിന്നും പാട്ടത്തിന് കൃഷിഭൂമി എടുത്ത് വ്യാജമദ്യ നിർമ്മാണം, മണലൂറ്റ്, പണം ഇരട്ടിപ്പ്, മുക്കുപണ്ടം പണയംവയ്ക്കൽ, കാട്ടുമൃഗങ്ങളെ വേട്ടയാടൽ എന്നിവയാണ് നടക്കുന്നത്. വേേനമഖലയിലേത് പോലെ തന്നെ നാട്ടിൻപുറങ്ങളിലും വ്യാജമദ്യ നിർമ്മാമാണവും കഞ്ചാവ് വില്പനയും തകൃതിയാണ്. പാലോട് ജംഗ്ഷനു സമീപം പുതിയതായി കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത് രണ്ടു ദിവസം മുൻപ് പാലോട് പൊലീസ് നടത്തിയ റെയ്ഡിൽ മൂന്നു പേർ പിടിയിലാവുകയും വ്യാജ ചാരായം പിടിച്ചെടുക്കുകയും ചെയ്തു. ചാരായം വാങ്ങാൻ എത്തുന്നവർ രോഗവാഹകരാണോ എന്ന ഭീതി പ്രദേശവാസികൾക്കുണ്ട്. വ്യാജചാരായം വിൽക്കുന്നതുപോലെ തന്നെ ഗ്രാമീണ മേഖലകളിലെ കോളനികളും വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും വ്യാപകമാണ്. റെയ്ഡിനിടെ എക്‌സൈസ് സംഘം കിലോക്കണക്കിന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം നിരോധിത പുകയില ഉത്പന്നങ്ങളും ഈ പ്രദേശങ്ങളിൽ വിൽക്കുന്നുണ്ട്. വാങ്ങി ശേഖരിച്ചിരുന്നതോ അതിർത്തി കടത്തി എത്തിച്ചതോ ആയ വിദേശമദ്യം അധിക വിലയ്ക്ക് വിൽക്കുന്നവരും ഗ്രാമപ്രദേശങ്ങളിൽ സജീവമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നെടുമങ്ങാട്, വാമനപുരം എന്നീ എക്‌സൈസ് സർക്കിളുകളുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ യുടെ വ്യാജമദ്യവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. വ്യാജമദ്യം നിർമ്മിക്കുന്നത് തടയാൻ പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്‌സൈസ് അധികൃതർ അറിയിച്ചു. എന്നിട്ടും വ്യാജമദ്യ നിർമ്മാണം തകൃതിയാണ്. ഒരു കുപ്പി നാടൻ ചാരായത്തിന് 2000 രൂപയാണ് ഈടാക്കുന്നത്. വനമേഖലകളിലും കോളനികളിലും ചില കോഴിഫാമുകളിലുമാണ് വ്യാജമദ്യ നിർമ്മാണം ഇപ്പോഴും തകൃതിയായി നടക്കുന്നത്.