കോപ്പൻഹേഗൻ: യൂറോ കപ്പ് സ്പോൺസർമാരായ കൊക്കകോളയുടെ രണ്ട് കുപ്പികൾ പത്രസമ്മേളനത്തിനിടെ എടുത്തു മാറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടി ലോകശ്രദ്ധ ആകർഷിച്ചിരുന്നു. യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തിലാണ് റൊണാൾഡോ ഇങ്ങനെ ചെയ്തത്. പത്രസമ്മേളനത്തിന് വന്നപ്പോൾ മുന്നിലിരുന്ന കൊക്കകോളയുടെ രണ്ട് കുപ്പികൾ എടുത്ത് മാറ്റി പകരം വെള്ളകുപ്പികൾ എടുത്ത് വച്ച ശേഷം മുന്നിലിരുന്നവരോട് വെള്ളം എന്ന് ഉറക്കെ പറയുകയായിരുന്നു.
എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് റൊണാൾഡോയുടെ ഈയൊരു പ്രവൃത്തി കോടികളുടെ നഷ്ടമാണ് കൊക്കോ കോളയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. വീഡിയോ പുറത്തു വന്നതോടെ കമ്പനിയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു. ഏകദേശം നാല് ബില്ല്യൺ യു എസ് ഡോളറിന്റെ നഷ്ടമാണ് ഇത് മൂലം കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. അതായത് ഏകദേശം 400 കോടി രൂപയുടെ നഷ്ടം.
👀 @Cristiano moving the sugary/unhealthy drinks and instead telling people to drink water… #Euro2020 pic.twitter.com/gcfssmmJ0r
— Samantha Quek (@SamanthaQuek) June 14, 2021