തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മരം വെട്ടി കടത്തിയത് പണം കണ്ടെത്താനാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് നിര്‍ത്തികളഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. കോടികളുടെ മരംവെട്ട് നടന്നത് ആസൂത്രിത ഗൂഢനീക്കത്തിന്‍റെ ഭാഗമായിട്ടാണ്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി പി ഐ തന്നെ സമ്മതിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വനം വകുപ്പ് ഒരു ചര്‍ച്ച പോലും നടത്താതെ എന്‍ സി പിക്ക് വിട്ടുകൊടുത്തത് ഈ വനം കൊള്ളയെ കുറിച്ച് അറിയാവുന്നത് കൊണ്ടാണ്. പണം എങ്ങോട്ടാണ് പോയതെന്നാണ് കണ്ടെത്തേണ്ടത്. ഇതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. കര്‍ഷകരെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് സംരക്ഷിത മരങ്ങളാണ് വെട്ടി മുറിച്ചത്. സി പി എമ്മും സി പി ഐയും പരസ്‌പരം പഴിചാരാതെ ആര്‍ക്കാണ് പണം പോയതെന്നാണ് പറയേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സി പി ഐയും സി പി എമ്മും കാര്യമായി ഒന്നും ജനങ്ങള്‍ക്ക് മനസിലാകുന്ന തരത്തില്‍ പ്രതികരിക്കുന്നില്ല. വിവാദമുണ്ടായപ്പോള്‍ ഒരു ഐ ജിയെ വച്ച് അന്വേഷിക്കുന്നു. ഇത് അന്വേഷണമല്ല, അന്വേഷണ നാടകമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പച്ചക്കറി വാങ്ങാന്‍ സത്യവാങ്മൂലം വേണ്ട സമയത്താണ് കോടാനുകോടി രൂപയുടെ മരങ്ങളുമായി ലോറി എറണാകുളം വരെ എത്തിയത്. ശരിയായ അന്വേഷണം നടത്തിയാല്‍ പിടിക്കപ്പെടുന്നത് ഏതാനും ചില ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കില്ല, ആഭ്യന്തര വകുപ്പിന്‍റെ പിന്തുണയോടെയും പൊലീസുകാരുടെ സഹായത്തോടെയുമാണ് മരം കടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.