gh

കോഴിക്കോട്: ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാർ ഇൻവെസ്റ്റ്മെന്റ്‌സിന്റെ പ്രവർത്തനം ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലേക്ക് (ഡി.ഐ.എഫ്‌.സി) മാറ്റി. കമ്പനിയുടെ അന്താരാഷ്ട്ര ഓപറേഷൻസ് ഓഹരികൾ നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിൽ രജിസ്റ്റർ
ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സുപ്രധാന നടപടിയാണിത്.

കമ്പനിയുടെ 300ലധികം ഓഹരി ഉടമകൾക്ക് എമിറേറ്റ്‌സ് ഇ.എൻ.ബി.ഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികൾ വഴി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര ഓപറേഷൻസ് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റർ
നാഷനൽ ഓപറേഷൻസിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിലൂടെ സുരക്ഷിതമായി നടക്കും, അതേസമയം വ്യാപാരം എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയിൽ തുടരുകയും ചെയ്യും.

മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് നാസ്ഡാക് ദുബായ് മാർക്കറ്റിന്റെ പ്രവർത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കിക്കൊണ്ട് തുടക്കം കുറിച്ചു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ
(ഡി.ഐ.എഫ്‌.സി) ഗവർണറും, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (ഡി.എഫ്.എം)ചെയർമാനുമായ എസ്സ കാസിം, മലബാർ ഗ്രൂപ് കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിംഹാജി, നാസ്ഡാക്ക് ദുബായ് സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമേദ് അലി എന്നിവരെക്കൂടാതെ ഇരു സ്ഥാപനങ്ങളിലും നിന്നുമുള്ള മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള തലത്തിൽ വളർന്നു കൊണ്ടിരിക്കുമ്പോൾ,
സുതാര്യതയും ചട്ടങ്ങളും മറ്റും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്‌.സി) പോലുള്ള ഒരു അധികാരപരിധിയിലാണ് ഹോൾഡിംഗ് കമ്പനി പ്രവർത്തിക്കേണ്ടതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. നാസ്ഡാക്ക് ദുബായ് പ്രൈവറ്റ് മാർക്കറ്റിൽ ചേർന്നതിന് മലബാറിനോട് നന്ദി പറയുന്നതായി നാസ്ഡാക്ക് ദുബായ് സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമേദ് അലി പറഞ്ഞു.