kohli-willi

ലണ്ടൻ: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടെസ്റ്റ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കമാകും. വിരാട് കൊഹ്‌ലിയുടെ കീഴിൽ ആദ്യ ഐ.സി.സി ട്രോഫി  തേടി ഇന്ത്യ ഫൈനലിന് കച്ചമുറുക്കുമ്പോൾ പ്രധാന ടൂർണമെന്റുകളിലെ ഫൈനലുകളിൽ തോൽക്കുന്ന ദൗർഭാഗ്യം അവസാനിപ്പിക്കാനാണ് ന്യൂസിലൻഡ് വില്യംസണിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.

നാളെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നുമണി മുതൽ സതാംപ്ടണിലെ റോസ്ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം.
സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലുമാണ് ഇന്ത്യയിൽ ലൈവായിട്ട് മത്സരം സംപ്രേഷണം ചെയ്യുക.
12 കോടി രൂപയാണ് ചാമ്പ്യൻമാരാകുന്ന ടീമിന് ലഭിക്കുക. ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസും ലഭിക്കും. 
രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ആറു കോടി രൂപ ലഭിക്കും. 
സമനിലയിൽ അവസാനിച്ചാൽ കിരീടം പങ്കിടുന്നതിനൊപ്പം സമ്മാനത്തുകയും പങ്കിടും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 3.38 കോടി രൂപയും നാലാം സ്ഥാനത്തെ ടീമിന് 2.62 കോടി രൂപയുമാണ് ലഭിക്കുക. അഞ്ചാം സ്ഥാനക്കാർക്ക് 1.5 കോടി, ശേഷിക്കുന്ന നാല് ടീമുകൾക്ക് 75 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഇന്ത്യയും ന്യൂസിലൻഡും ടെസ്റ്റ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് ഇംഗണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരകളിൽ ജയം നേടിയിരുന്നു.