ന്യൂഡൽഹി: രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബിൽ തയ്യാറാക്കി കേന്ദ്ര സർക്കാർ. സിനിമയുടെ വ്യാജ പകർപ്പുകൾക്ക് തടവ് ശിക്ഷയും പിഴയും നൽകുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച് സെൻസറിംഗ് ഏർപ്പെടുത്തും.
സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നത് കൂടിയാണ് ബില്ല്. സെൻസർ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നത് തടഞ്ഞ കർണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. 2000 നവംബറിൽ ആയിരുന്നു സുപ്രീംകോടതി വിധി.
കരടിൻമേൽ സർക്കാർ പൊതുജനാഭിപ്രായം തേടി.ജൂലായ് രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദേശം.