vatt

 35 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും പിടിച്ചെടുത്തു

കോട്ടയം: ബിവറേജ് ഔട്ട്ലെറ്റുകൾ തുറന്നെങ്കിലും ചാരായ വാറ്റ് സുലഭം. അടിമാലി പ്രദേശത്ത് ചാരായം എത്തിക്കാനായി വനത്തിനുള്ളിൽ സജ്ജമാക്കിയിരുന്ന വാറ്റുകേന്ദ്രം എക്സൈസ് തകർത്തു. 35 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചാരായം വാറ്റിയവരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അടിമാലി കൊന്നത്തടി പന്നിയാർ നിരപ്പിൽ വനത്തിനുള്ളിലായിരുന്നു പരിശോധന.


ഇടുക്കി ഐ. ബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. കെ സുരേഷിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് വനത്തിനുള്ളിലെ വാറ്റുകേന്ദ്രം കണ്ടെത്തിയത്. വനംവകുപ്പ് ജണ്ടയിൽ നിന്ന് നൂറ് മീറ്റർ മാറി ക്യാച്ച്‌മെന്റ് എരിയാ ഭാഗത്തുള്ള വനഭൂമിയിലായിരുന്നു വാറ്റുകേന്ദ്രം. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മനോജ് മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. എ. ബിജു, ബിനു ജോസഫ്, ഷോബിൻ മാത്യു, ഡ്രൈവർ പി. കെ. ശശി എന്നിവർ പങ്കെടുത്തു.