v

പാരിസ്: പാകിസ്ഥാനെ ഗ്രേലിസ്റ്റൽ നിറുത്തി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. ഭീകരരിലേക്ക് ധനസഹായം എത്തിക്കുന്ന സാമ്പത്തിക തട്ടിപ്പ് സംഘങ്ങളെ കണ്ടെത്തുന്നതിൽ പാകിസ്ഥാൻ പരാജയമാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണിത്. കൊവിഡ് സാഹചര്യത്തിൽ വെർച്വലായി നടന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

ഐക്യരാഷ്ട്രസഭ ആഗോള ഭീകരരായി പ്രഖ്യാപിച്ചവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ പാകിസ്ഥാൻ തയാറാവണമെന്ന് യോഗത്തിൽ സമിതി അദ്ധ്യക്ഷൻ മാർകസ് പ്ലെയർ ആവശ്യപ്പെട്ടു. 2018 മുതൽ പാകിസ്ഥാൻ സമിതിയുടെ നിരീക്ഷണ പട്ടികയിലാണ്. ഇന്ത്യ ഉൾപ്പെടെ 39 രാജ്യങ്ങൾ അംഗങ്ങളായുള്ള സമിതിയിൽ 12 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചാൽ മാത്രമേ പട്ടികയിൽ നിന്ന് പാകിസ്ഥാന് പുറത്തു കടക്കാൻ സാധിക്കൂ.