v

ബാഗ്ദാദ്: സിറിയ - ഇറാക്ക് അതിർത്തിയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ബോംബുകൾ വർഷിച്ചതെന്നാണ് വിശദീകരണം. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ എഫ്-15, എഫ്-16 യുദ്ധ വിമാനങ്ങളാണ് ഉപയോഗിച്ചത്.

ഇറാൻ പിന്തുണയുള്ള ഷിയാ (മിലിഷ്യ) പൗരസേനയെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ ഒരു അഞ്ച് ഷിയാ മിലിഷ്യ അംഗങ്ങൾ കൊല്ലപ്പെട്ടെന്ന് സിറിയൻ ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു.

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ശേഷം രണ്ടാമതാണ് ഷിയാ പൗരസേനകൾക്ക് നേരെ ആക്രമണം നടത്തുന്നത്. ഫെബ്രുവരിയിലായിരുന്നു അവസാന ആക്രമണം നടന്നത്. ഇറാക്കിൽ നിലവിൽ  2,500 അമേരിക്കൻ സൈനികരാണ് അവശേഷിക്കുന്നത്.