covid-vaccine

ന്യൂഡൽഹി: രാജ്യത്ത് മൊഡേണ കൊവിഡ് വാക്‌സിൻ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിസിജിഐ)അനുമതി നൽകി. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് ഈ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി മരുന്ന് നിർമാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐ സമീപിച്ചത്.

മുംബയ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സിപ്ല. തിങ്കളാഴ്ചയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടിയതെന്ന് സിപ്ല അധികൃതർ അറിയിച്ചു. ഈ വാക്‌സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


ഫൈസർ വാക്‌സിൻ പോലെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വീകാര്യതയാണ് മൊഡേണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിൽ ഏകദേശം പന്ത്രണ്ട് കോടിയാളുകൾക്ക് ഫൈസർ, മൊഡേണ വാക്‌സിനുകളാണ് നൽകിയത്. വലിയ രീതിയിലുള്ള പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.