തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. തിരുവനന്തപുരം എസ് എ പി മൈതാനത്തായിരുന്നു ചടങ്ങ്. മറുപടി പ്രസംഗത്തില്‍ വികാരാധീനനായ ബെഹ്റ കുറച്ചുനാൾ താൻ കേരളത്തിൽ തുടരുമെന്ന് വ്യക്തമാക്കി.
താൻ മലയാളം സംസാരിച്ചതും മുണ്ടുടുത്തതും ആരെയും കാണിക്കാൻ വേണ്ടിയല്ല. കേരളം തനിക്ക് വേണ്ടപ്പെട്ടതാണ്. എല്ലാ ഭാഗത്തു നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗം നിയന്ത്രിക്കണമെന്നും അതിനായി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പറഞ്ഞ ബെഹ്‌റ കേരള പൊലീസിൽ നവീകരണം ഇനിയും തുടരേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ തുടക്കം വരെ, നീണ്ട അഞ്ച് വര്‍ഷക്കാലമാണ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായി പ്രവർത്തിച്ചത്. ഒരു സര്‍ക്കാരിനൊപ്പം പൂര്‍ണമായും പൊലീസ് മേധാവിയായള്‍, ഏറ്റവും നീണ്ട കാലം ആ പദവിയിലിരുന്നയാള്‍..ഈ രണ്ട് നേട്ടങ്ങളുമായാണ് നീണ്ട 36 വർഷക്കാലമായുളള ബെഹ്‌റയുടെ ഔദ്യോഗിക ജീവിതത്തിന് വിരാമമാകുന്നത്.