xzxx

കോട്ടയ്ക്കൽ: നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ് സ്വകാര്യ ബസ് വ്യവസായ മേഖല. കൊവിഡ് ഒന്നാംഘട്ട സമയത്ത് മാസങ്ങളോളം നിറുത്തിയിട്ട സ്വകാര്യ ബസുകൾ പിന്നീട് സജീവമായി വന്നപ്പോഴാണ് രണ്ടാംതരംഗമെത്തിയത്. വീണ്ടും കട്ടപ്പുറത്തായി 40 ദിവസം പിന്നിടുമ്പോൾ രൂക്ഷമായ പ്രതിസന്ധിയാണ് മേഖല നേരിടുന്നത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലിയില്ലാതെ പ്രതിസന്ധിയിലായി.
മുതലാളിമാരിൽ പലരും മേഖല കൈയൊഴിയാനുള്ള തയ്യാറെടുപ്പിലാണ്. പലരും ജി ഫോം നൽകി ടാക്സ് ഒഴിവാക്കി ബസുകൾ വെറുതെയിട്ടിരിക്കുകയാണ്.
ബസ് തൊഴിലാളികളെ കൂടാതെ ഈ മേഖലയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പ്, ടയർ, ബോഡി ബിൽഡിംഗ്, സ്‌പ്രേ പെയിന്റിംഗ് തുടങ്ങിയ മേഖലകളും പ്രതിസന്ധിയിലാണ്. 
ഇന്ധനവില വർദ്ധനവും ബസ് വ്യവസായത്തിന് തലവേദനയാണ്. ലോക്ക് ഡൗണിന് മുമ്പ് 65 രൂപയായിരുന്ന ഡീസൽ വില ഇപ്പോൾ 30 രൂപയ്ക്കടുത്ത് വർദ്ധിച്ച്93 രൂപയ്ക്ക് മുകളിലായിട്ടുണ്ട്. കൊവിഡ് കഴിഞ്ഞ് ഓരോ ബസും സർവ്വീസ് തുടങ്ങണമെങ്കിൽ അറ്റകുറ്റപ്പണിയും ഇൻഷ്വറൻസും ടാക്സുമടക്കം ഒരു ലക്ഷം രൂപയെങ്കിലും വേണം. സർക്കാർ സഹായമുണ്ടായാലേ രക്ഷപ്പെടൂ എന്ന നിലപാടി ലാണ് ബസുടമകൾ