പത്തനംതിട്ട : സിമന്റ്, പെട്രോൾ-ഡീസൽ, ക്വാറി ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിമന്റ് ബ്രിക്‌സ് ആൻഡ് ഇന്റർലോക്ക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഒഫ് കേരള ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു . അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യവസായം നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയിലാണ്. സിമന്റ് വില ചാക്കിന് ' 510 രൂപയോളമായിട്ടുണ്ട്. വില വർദ്ധിക്കുന്നത് ലക്ഷക്കണക്കിന് കുടുംഭങ്ങളാണ് ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തി വരുന്നത്. പല വ്യവസായങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണ്. ഇന്ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിയും എല്ലാ ജില്ലാ കളക്ടർമാർക്കും നിവേദനം നൽകും. അന്ന് സംസ്ഥാനവ്യാപകമായി എല്ലാ അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിലക്കയറ്റ പ്രതിരോധ ദിനം ആചരിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വിലകുറയ്ക്കാൻ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്.മോഹനൻ പിള്ള , ടി.ജയകുമാർ എന്നിവർ പങ്കെടുത്തു.