23-padam-jalatin1
പത്തനംതിട്ട എസ് പി നിഷാന്തിനി,കോന്നി ഡി വൈ എസ് പി കെ ബൈജുകുമാർ, കൂടൽ സി ഐ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡ് ,വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തുന്നു

കലഞ്ഞൂർ: സ്‌ഫോടക ശേഖരം കണ്ടെത്തിയതിന് പിന്നാലെ പാടത്ത് കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തിന് പിന്നിൽ വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക തർക്കമാണെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.പാടം -പോത്തുപാറ റോഡിൽ വണ്ടണി ഭാഗത്തുവച്ച് കാറിലെത്തിയ സംഘം , പാടം കല്ലോല പറമ്പിൽ സുൾഫിക്കർ, പാടം വണ്ടണി വടക്കേക്കര പുത്തൻവീട്ടിൽ നൈസാം എന്നിവർക്ക് നേരേ സ്ഫോ

ടക വസ്തു എറിയുകയായിരുന്നു. ഇവരുമായി സാമ്പത്തിക ഇടപാടുള്ള പാടം -പുന്നകുടി പുത്തൻവീട്ടിൽ ഫൈസൽ രാജിന്റെ നേതൃത്വത്തിലാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് കൂടൽ സി.ഐ സജീഷ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ സുൽഫിക്കറും ഫൈസൽ രാജും തമ്മിൽ പാടം പുന്നക്കുടിയിൽ വച്ച് സംഘർഷമുണ്ടായിരുന്നു. അന്ന് രാത്രിയിൽ പാടം - പോത്തുപാറ റോഡിൽ വനമേഖലയിലെ വിജനമായ സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സുൾഫിക്കറിനും നൈസാമിനും നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. ഇവരുടെ ബൈക്കും തകർത്തു.പത്തനംതിട്ട എസ്. പി നിശാന്തിനി,കോന്നി ഡി വൈ.എസ് പി കെ.ബൈജുകുമാർ, കൂടൽ സി.ഐ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡ് ,വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.