പത്തനാപുരം : തെരുവിൽ അലഞ്ഞു നടന്ന പത്തനാപുരം നടുക്കുന്ന് സ്വദേശിയായ ഭായ് എന്ന് വിളിപ്പേരുള്ള മുഹമ്മദ്‌ സലിംമിനെ(62)യാണ് കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തത്.
മാതാപിതാക്കളുടെ മരണശേഷം സഹോദരനൊപ്പമാണ് ഭായി താമസിച്ചിരുന്നത്. കൊവി ഡ് പ്രതിസന്ധി തുടങ്ങിയപ്പോൾ മുതൽ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന ഇവർ രണ്ടുപേരും പലരുടെയും മുന്നിൽ കൈനീട്ടിയാണ് ജീവിച്ചിരുന്നത്. പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പലയിടങ്ങളിലും ഇദ്ദേഹത്തിന്റെ സംരക്ഷണത്തിന് ശ്രമിച്ചെങ്കിലും ആരും തന്നെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പത്തനാപുരം നടുക്കുന്ന് ജമാഅത്തിന്റെയും പത്തനാപുരം ജനമൈത്രി പൊലീസിന്റെയും ശുപാർശ പ്രകാരം കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാൻ, മാനേജർ, പത്തനാപുരം കരുണാലയം അമ്മവീട് സെക്രട്ടറി അജിതകുമാരി, പത്തനാപുരം ജനമൈത്രി പൊലീസ്,പത്തനാപുരം ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ് .തുളസി വാർഡ് അംഗം മുഹമ്മദ്‌ ഫാറൂക്ക് , പഞ്ചായത്ത് അംഗം ബൾകീസ് ബീഗം,പത്തനാപുരം സ്നേഹഭാരത് മിഷൻ പ്രവർത്തകൻ ശിവദാസൻ പിള്ള, സുബി ചേകം, അജിത എന്നിവരുടെ സാന്നിദ്ധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഭായ്‌യുടെ സംരക്ഷണം ഏറ്റെടുത്തു.