harbour

തൃശൂർ: ഹാർബറുകളുടെ പ്രവർത്തനം നിയന്ത്രണങ്ങളോടെ നടത്താനും തീരദേശങ്ങളിൽ മത്സ്യബന്ധനം നടത്താനും അനുമതി നൽകി ജില്ലാ ഭരണകൂടം. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി മത്സ്യബന്ധനം നടത്തണമെന്നതാണ് തീരുമാനം.

ആന്റിജൻ ടെസ്റ്റ് എടുത്ത് ഫലം നെഗറ്റീവായവർക്ക് ഇന്നു മുതൽ കടലിൽ പോകാം. ഫിഷറീസ് വകുപ്പ്, ഉദ്യോഗസ്ഥർ, പൊലീസ്, അതത് തദ്ദേശ സ്ഥാപനങ്ങൾ, മത്സ്യത്തൊഴിലാളി സംഘടനകൾ തുടങ്ങിയവരുടെ സംയുക്തമായ തീരുമാനങ്ങൾക്കനുസരിച്ച് മത്സ്യബന്ധനവും ഹാർബറുകളുടെ പ്രവർത്തനവും നടത്താം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മാത്രമാണ് മത്സ്യ വിൽപ്പനയ്ക്ക് അനുമതിയുള്ളതെന്ന് കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.
കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരായ ഇ.ടി ടൈസൺ, എൻ.കെ അക്ബർ എന്നിവർ ഉദ്യോഗസ്ഥ പ്രതിനിധികൾ, തീരദേശവുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. സിറ്റി പൊലീസ് കമ്മിഷണർ (റൂറൽ) ജി. പൂങ്കുഴലി, ഡി.എം.ഒ കെ.ജെ റീന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് .പി, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ബിനു വി.എസ്, ജൂനിയർ സൂപ്രണ്ട് ജെയിംസ് എ.ഐ തുടങ്ങിയവർ പങ്കെടുത്തു.

ചെറുവള്ളങ്ങളും ബോട്ടുകളും നിയന്ത്രണം പാലിച്ച് കടലിൽ പോകും. ഹാർബറുകളിൽ തിരക്ക് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും. വള്ളങ്ങളിൽ പോകുന്ന തൊഴിലാളികളുടെ എണ്ണവുമായി ബന്ധപ്പെട്ട തിരക്കുകൾ നിയന്ത്രിക്കും

മത്സ്യത്തൊഴിലാളി

സംഘടനാ പ്രതിനിധികൾ

മാനദണ്ഡങ്ങൾ ഇവ

ഹാർബറിൽ ഒരു സമയം ഇരുപത് ആളുകൾക്ക് പ്രവേശിക്കാം.

രാവിലെ ഏഴ് മുതൽ വൈകിട്ട് 3 വരെ മാത്രമാണ് ഹാർബറുകൾ തുറന്ന് പ്രവർത്തിക്കൂ.

ചില്ലറ വിൽപ്പനയും ലേലവും ഉണ്ടായിരിക്കില്ല.

കടലിൽ പോകുന്നവരുടെ വിവരങ്ങൾ ബോട്ടുകളുടെ വിവരങ്ങൾ തുടങ്ങിയവ ഫിഷറീസ് വകുപ്പിനെ അറിയിക്കണം.

ഡിജിറ്റൽ ക്ളാസ് മുറികളിലെത്തി
വിദ്യാർത്ഥികൾ

തൃശൂർ: ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഡിജിറ്റൽ ക്ലാസ് മുറികളിലെത്തി, ആദ്യ സ്‌കൂൾ ദിനത്തിന്റെ മധുരവും കളിചിരികളുമില്ലാതെ കൊവിഡ് കാലത്ത് വീണ്ടും വെർച്വലായി പ്രവേശനോത്സവം. റെക്കാഡ് ചെയ്ത ക്ലാസുകൾ വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്തു തുടങ്ങി. അടുത്തഘട്ടമായി ഓൺലൈൻ ക്ലാസുകൾ തുടങ്ങും. രാവിലെ ഒമ്പതരയ്ക്കാണ് വിവിധ സ്‌കൂളുകളിൽ പ്രവേശനോത്സവം നടന്നത്. തുടർന്ന് അംഗൻവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ എന്ന ക്ലാസ് വിക്ടേഴ്‌സിൽ തുടങ്ങി. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠഭാഗങ്ങൾ ഇന്ന് സംപ്രേഷണം ചെയ്തുതുടങ്ങും.