home


തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള പ്രധാനമന്ത്രി ആവാസ് യോജന-(ഗ്രാമീണ) പദ്ധതി പ്രകാരമുള്ള കേന്ദ്ര വിഹിതത്തിന് നടപടിയെടുക്കാത്തതിനാൽ സംസ്ഥാനത്തിന് 195.82 കോടിയുടെ നഷ്ടം നേരിട്ടതായി കംപ്‌ട്രോളർ ആൻഡ് ആഡിറ്റ് ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്.

2016-17 ൽ 32,559 വീടുകൾക്ക് ആദ്യഗഡുവായി 121.90 കോടി കേന്ദ്രം അനുവദിച്ചു. രണ്ടാംഗഡുവായ 121.90 കോടി നേടിയെടുക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. 2017-18ൽ 73.92 കോടിയുടെ കേന്ദ്രവിഹിതവും ലഭിച്ചില്ല. ചെലവിന്റെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഗുണഭോക്താക്കളുടെ പട്ടികയിൽ അനർഹർ കടന്നുകൂടി. ലക്ഷ്യം വച്ചതിന്റെ മൂന്നിലൊന്നേ നടപ്പായുള്ളൂ.

കണ്ടെത്തലുകൾ ഇങ്ങനെ

 പട്ടിക വിഭാഗങ്ങൾക്ക് 6355 ഉം മറ്റുള്ളവർക്ക് 10932 ഉം വീടുകളാണ് സംസ്ഥാനം നൽകിയത്. ഇതിൽ പൂർത്തിയായത് എസ്.സി /എസ്.ടി വിഭാഗത്തിൽ 5796 ഉം, മറ്റുള്ള വിഭാഗത്തിൽ 10305ഉം ചേർത്ത് 16101 വീടുകൾ മാത്രം. 1186 വീടുകൾ പൂർത്തിയായില്ല.

 രണ്ട് വർഷത്തിനകം 25144 കുടുംബങ്ങൾക്ക് വീടു കിട്ടാനുള്ള അവസരം നഷ്ടപ്പെട്ടു.
 ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾക്ക് ഗുരുതര വീഴ്ച സംഭവിച്ചു. മേൽനോട്ട സമിതികൾക്കും വീഴ്ചയുണ്ടായി. ലിസ്റ്റിൽ ഉൾപ്പെടുത്തിയ 75,709 കുടുംബങ്ങളിൽ 45,409 ഉം അനർഹരാണ്.

 1,68,747 പേരുടെ സാദ്ധ്യതാ ലിസ്റ്റിൽ നിന്ന് പഞ്ചായത്തുകളാണ് അനർഹരെ ഒഴിവാക്കി 75,709 പേരുടെ സ്ഥിര ലിസ്റ്റ് സമർപ്പിച്ചത്. ഇതിൽ 30,300 പേർ മാത്രമേ അർഹരായുള്ളൂ .

 14 ബ്ലോക്ക് പഞ്ചായത്തുകളിലെ പരിശോധനയിൽ 11,587 ഗുണഭോക്താക്കളിൽ 2208(19.06ശതമാനം) പേർ മാത്രമാണ് അർഹരെന്ന് കണ്ടെത്തി. രണ്ട് വർഷത്തെ പദ്ധതി നടത്തിപ്പ് പരാജയപ്പെട്ടതോടെ ,2019ൽ കേന്ദ്രം വീടുകൾ അനുവദിച്ചില്ല.

 5712 പേർക്ക് വീട് നിഷേധിച്ചു
ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെങ്കിലും ഉത്തരവ്

നൽകാത്തതിനാൽ 5712 ഗുണഭോക്താക്കൾക്ക് വീട് നിഷേധിക്കപ്പെട്ടു. വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാമെന്ന മന്ത്രിതലത്തിലെ തീരുമാനവും നടപ്പായില്ല.

 കേന്ദ്രപദ്ധതികളോട് പ്രതികാരാത്മക സമീപനം: വി. മുരളീധരൻ

കേന്ദ്രപദ്ധതികളോട് തുടർച്ചയായി പ്രതികാരാത്മക സമീപനമാണ് പിണറായി വിജയൻ സർക്കാർ കാണിച്ചതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആരോപിച്ചു. പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തി എന്ന സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. 2016-17ൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ട 42,431 വീടുകളുടെ സ്ഥാനത്ത് കേരളം നിർമ്മിച്ചത് 17,287 എണ്ണം മാത്രമാണ്.മാനദണ്ഡങ്ങൾ പാലിക്കാതെയും യോഗ്യരല്ലാത്തവരെ ഉൾപ്പെടുത്തിയും പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം അട്ടിമറിച്ചു.