തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചാരണം തലസ്ഥാന ജില്ലയിൽ സമുചിതമായി ആചരിക്കുമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എ.ഐ.ടി.യു.സി തൊഴിലാളികളും കുടുംബങ്ങളും വീട്ടുവളപ്പിലും തൊഴിലിടങ്ങളിലും വൃക്ഷത്തൈകൾ നടും. കഴിഞ്ഞതവണ നടപ്പിലാക്കിയ 'കേര കേദാരം', 'സുഭിക്ഷ കേരളം', 'നാടൻ മാന്തോപ്പ്' തുടങ്ങിയ പദ്ധതികളുടെ തുടർച്ചയായി ഇത്തവണ 'വരും തലമുറക്ക് ഒരു കരുതൽ' പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം വ്യാപകമായി ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കും. ഫലവൃക്ഷത്തൈകളുടെ ജില്ലാതല വിതരണോദ്ഘാടനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സംസ്ഥാന കമ്മിറ്റിയംഗം പാട്ടത്തിൽ ഷൗക്കത്തിന് നൽകി നിർവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ. രജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി. ധനീഷ്, വേങ്കവിള സജി, പുറത്തിപ്പാറ സജീവ്, പ്രസന്നൻ, ഷിവാജുദ്ധീൻ എന്നിവർ പങ്കെടുത്തു.