quarry

തിരുവനന്തപുരം:പാറ ഖനനം വഴി നികുതി ഇതര വരുമാനം വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി സർക്കാരിന്റെ മീഡിയം ടേം ഫിസ്കൽ പോളിസി സ്റ്രേറ്റ്മെന്റിൽ വ്യക്തമാക്കിയതോടെ ക്വാറികളുടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. നിലവിൽ പാറ ഖനനത്തിനും മണ്ണെടുക്കുന്നതിനും കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നികുതിയേതര വരുമാനത്തിൽ ഈ വർഷം 14,335 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ലോട്ടറി വഴിയാണ് നികുതിയേതര വരുമാനത്തിന്റെ 80 ശതമാനം ലഭിക്കുന്നത്. 2017-18ൽ നികുതിയേതര വരുമാനത്തിൽ ആകെ ലഭിച്ച 11,199 കോടിയിൽ 9,034 കോടിയും ലോട്ടറിയിൽ നിന്നായിരുന്നുവെങ്കിലും അതിന്റെ ബഹുഭൂരിഭാഗവും ലോട്ടറി ടിക്കറ്ര് അച്ചടിക്കാനും കമ്മിഷനും സമ്മാനങ്ങൾക്കുമായി ചെലവഴിച്ചു. ഫലത്തിൽ 1406 കോടി രൂപയാണ് ലോട്ടറിയിൽ നിന്ന് ലഭിച്ചത്.

പാറ ഉടമകളുടെ ആവശ്യം

64ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുകൊടുത്ത ഭൂമിയിലും വനഭൂമി പട്ടയഭൂമിയിലും ഖനനത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക.ക്വാറിക്ക് മാത്രമേ ഈ ഭൂമി ഉപയോഗിക്കാൻ കഴിയു എന്ന സർട്ടിഫിക്കറ്രും ഇതിനാവശ്യമായിരുന്നു. പുറമ്പോക്കിലെ ഖനനത്തിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കണം .