തിരുവനന്തപുരം:  കുടുംബസമേതം നടക്കാനിറങ്ങിയ ഏജീസ്‌ ഓഫീസ്‌ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മൂന്ന്‌ പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം മയ്യനാട്‌ ദളവക്കുഴിയിലെ ഒരു വീട്ടിൽ ഒളിച്ച് കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരത്തുനിന്നുള്ള അന്വേഷണ സംഘമാണ്‌ പിടികൂടിയത്‌.
ആക്രമണത്തിൽ നേരിട്ട്‌ പങ്കെടുത്തയാളും മുഖ്യപ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ്‌ പിടിയിലായതെന്നാണ്‌ വിവരം. കൂടുതൽ വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്‌.ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്‌. മുഖ്യപ്രതിയായ രാജേഷിനായുള്ള തിരച്ചിൽ ഊർജിതമാക്കി. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമികളെ ആദ്യം തിരിച്ചറിഞ്ഞത്‌. തുടർന്നുള്ള അന്വേഷണത്തിലാണ്‌ ആക്രമണത്തിൽ നേരിട്ട്‌ പങ്കെടുത്തയാൾ പിടിയിലായത്‌. ചോദ്യം ചെയ്‌തപ്പോൾ രക്ഷപ്പെടാൻ സഹായിച്ചയാളെക്കുറിച്ച്‌ വിവരം ലഭിച്ചു. 1500 രൂപ രാജേഷിന്‌ ഇയാൾ നൽകിയിട്ടുണ്ടെന്നും കണ്ടെത്തി. ഞായറാഴ്ച രാത്രി 8.30ന്‌ പേട്ട അമ്പലമുക്കിലായിരുന്നു കേസിനാസ്‌പദമായ സംഭവം.