തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാഹനങ്ങൾ വിട്ടു കൊടുത്തവർക്കടക്കം അധികൃതർ പണം വിതരണം ചെയ്തുതുടങ്ങി. സ്വകാര്യ വാഹന ഉടമകൾക്ക് പുറമെ വീഡിയോഗ്രാഫർമാർക്കും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പണം നൽകുന്നില്ലെന്ന കൗമുദി വർത്തയെത്തുടർന്നാണ് നടപടി. വീഡിയോഗ്രാഫർമാർക്കുള്ള പണം ഏറെക്കുറെ വിതരണം ചെയ്തുകഴിഞ്ഞു. സ്വകാര്യ വാഹന ഉടമകൾക്ക് വാടക തുക വിതരണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വിതരണം ചെയ്യുന്നത്. ആയിരത്തോളം സ്വകാര്യ വാഹന ഉടമകളാണ്‌ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിഭാഗം വാടകക്കെടുത്തിരുന്നത്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി പ്രീമിയം വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത് തിരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയത്. കൊവിഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനായി സ്‌പെഷ്യൽ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ആലങ്ങാട് ബ്ലോക്കിൽ മാത്രം പൊലീസ് ഉദ്യോഗസ്ഥൻ, ഫോട്ടോഗ്രാഫർ, പോളിംഗ് ഓഫീസർ അടക്കമുള്ളവർക്ക് യാത്ര ചെയ്യാൻ 17 പ്രീമിയം ടാക്സി വാഹനങ്ങൾ ഉപയോഗിച്ചിരുന്നു.ഓരോ നിയോജക മണ്ഡലത്തിലും മുപ്പത്തിരണ്ടോളം കാറുകളാണ് ഇക്കുറി ഓടിയത്. തിരഞ്ഞെടുപ്പ്‌ തലേന്ന് ബസുകളും, കൂടുതൽ കാറുകളും ഓടിയിരുന്നു. നാലായിരത്തോളം പോളിംഗ് ബൂത്തുകളിലേക്ക് വോട്ടെടുപ്പുസാമഗ്രികൾ കൊണ്ടുപോകാനും ഉദ്യോഗസ്ഥരെ എത്തിക്കാനുമാണ് സ്വകാര്യ വാഹനങ്ങൾ വാടകക്കെടുത്തത്.