കൊച്ചി: ചെന്നൈ ഐ.ഐ.ടി കാമ്പസിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാത്രി കണ്ടെത്തിയ ഉണ്ണിക്കൃഷ്ണന്റെ (23) മൃതദേഹം പിതാവ് രഘുനാഥിന്റെ ഏറ്റുമാനൂരിലെ തറവാട് വീടായ ആരാമത്തിന്റെ വളപ്പിൽ ഇന്ന് രാവിലെ ആറിന് സംസ്കരിക്കും.
മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കാക്കനാട് പടമുഗൾ നോയൽ ആർക്കേഡിയ ഫ്ളാറ്റിലാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബം പത്തുവർഷമായി താമസം. ഐ.എസ്.ആർ.ഒയുടെ ആലുവ കീഴ്മാടുള്ള എ.പി.ഇ.പി യൂണിറ്റിൽ ഉയർന്ന ഉദ്യോഗസ്ഥനാണ് രഘുനാഥ്.
കുസാറ്റിൽ ബി.ടെക് മെക്കാനിക്കൽ പഠനത്തിന് ശേഷമാണ് ഉണ്ണിക്കൃഷ്ണൻ ചെന്നൈ ഐ.ഐ.ടിയിൽ ഇന്റേൺഷിപ്പ് കോഓർഡിനേറ്ററായി നാലുമാസം മുമ്പ് പോയത്.
കാക്കനാട് ഇൻഫോപാർക്കിലെ ഐ.ബി.എസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ് അമ്മ ഷീബ. സഹോദരൻ മാധവ് കളമശേി സെന്റ് ജോസഫ് സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ്.